കൊച്ചി: ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു കടന്നതായ മുന്നറിയിപ്പുകളെത്തുടർന്നു തമിഴ്നാട്ടിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കവേ കൊച്ചിയിലും കനത്ത ജാഗ്രത. മിലിട്ടറി ഇന്റലിജൻസിന്റെയും എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പുകളെത്തുടർന്നു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.
മെറ്റൽ ഡിറ്റക്ടർ, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പരിശോധന. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാവിലെ വരെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവയടക്കം നാനൂറോളം ഇടങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.
രാത്രിയിലടക്കം മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെയാണു നിരീക്ഷണം. ഇതിനായി എആർ ക്യാന്പുകളിൽനിന്നടക്കം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിശോധനകൾക്കിടെ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണു പരിശോധനകൾ. തീരദേശ മേഖലകളിൽ സംശയാസ്പദമായി കാണുന്നവരെ സംബന്ധിച്ച വിവരം അറിയിക്കാനും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മത്സ്യബന്ധനത്തിനുൾപ്പെടെ കടലിൽ പോകുന്ന ബോട്ടുകളും നിരീക്ഷണ ത്തിലാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണു കൊച്ചി സിറ്റി പോലീസിന് മിലിട്ടറി ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. ഇതേത്തുടർന്ന് ഉണർന്നു പ്രവർത്തിച്ചുവരവേ, രാത്രിയോടെ എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പും ലഭിക്കുകയായിരുന്നുവെന്നും ഇതോടെ സുരക്ഷ കൂടുതൽ കർശനമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
മെറ്റൽ ഡിറ്റക്ടർ, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പരിശോധന. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാവിലെ വരെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവയടക്കം നാനൂറോളം ഇടങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.
രാത്രിയിലടക്കം മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെയാണു നിരീക്ഷണം. ഇതിനായി എആർ ക്യാന്പുകളിൽനിന്നടക്കം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിശോധനകൾക്കിടെ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണു പരിശോധനകൾ. തീരദേശ മേഖലകളിൽ സംശയാസ്പദമായി കാണുന്നവരെ സംബന്ധിച്ച വിവരം അറിയിക്കാനും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മത്സ്യബന്ധനത്തിനുൾപ്പെടെ കടലിൽ പോകുന്ന ബോട്ടുകളും നിരീക്ഷണ ത്തിലാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണു കൊച്ചി സിറ്റി പോലീസിന് മിലിട്ടറി ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. ഇതേത്തുടർന്ന് ഉണർന്നു പ്രവർത്തിച്ചുവരവേ, രാത്രിയോടെ എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പും ലഭിക്കുകയായിരുന്നുവെന്നും ഇതോടെ സുരക്ഷ കൂടുതൽ കർശനമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.