തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ മുഖ്യമന്ത്രി ഇടപെട്ടതു സർക്കാരിന് ഒരു പാർട്ടിയോടും നേതാവിനോടും വൈരനിര്യാതന ബുദ്ധിയില്ലെന്നതിന്റെ തെളിവാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രസിഡന്റിന് ഒരു പ്രശ്നമുണ്ടായപ്പോൾ അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയാം എന്ന സമീപനമല്ല സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തുഷാറിന്റെ കേസിൽ ഇടപെട്ടതിൽ തെറ്റില്ല. ഷാർജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയയ്ക്കാൻ നേരത്തേ സർക്കാർ ഇടപെട്ടിട്ടുണ്ട്.
രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണില്ല. സോളാർ കേസിലെ കോണ്ഗ്രസ് നേതാക്കളെയെല്ലാം സർക്കാർ ഉടനേ അറസ്റ്റ് ചെയ്യാനൊന്നും പോയില്ലല്ലോ. തെരഞ്ഞെടുപ്പിൽ അവരിൽ പലരും മത്സരിച്ചപ്പോൾ രാഷ്ട്രീയമായി ഉപയോഗിച്ചില്ല. ഇത്തരം നാറ്റക്കേസുകളുടെ പിന്നാലെ പോയി മുതലെടുപ്പ് നടത്തുന്ന സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് കോടിയേരിയുടെ കാര്യത്തിൽ ഒരു വ്യക്തി എന്ന നിലയിലാണ് കണ്ടത്. തന്റെ മകന്റെ വ്യക്തിപരമായ കാര്യം അവൻ തന്നെ തീർക്കട്ടെയെന്നായിരുന്നു സമീപനം. അതിലെങ്ങാനും സർക്കാർ ഇടപെട്ടിരുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായേനെ.
ബിനോയ് ശബരിമലയിൽ പോയതിനെപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളിൽ പലരും ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും അതൊന്നും വിലക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി.
എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രസിഡന്റിന് ഒരു പ്രശ്നമുണ്ടായപ്പോൾ അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയാം എന്ന സമീപനമല്ല സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തുഷാറിന്റെ കേസിൽ ഇടപെട്ടതിൽ തെറ്റില്ല. ഷാർജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയയ്ക്കാൻ നേരത്തേ സർക്കാർ ഇടപെട്ടിട്ടുണ്ട്.
രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണില്ല. സോളാർ കേസിലെ കോണ്ഗ്രസ് നേതാക്കളെയെല്ലാം സർക്കാർ ഉടനേ അറസ്റ്റ് ചെയ്യാനൊന്നും പോയില്ലല്ലോ. തെരഞ്ഞെടുപ്പിൽ അവരിൽ പലരും മത്സരിച്ചപ്പോൾ രാഷ്ട്രീയമായി ഉപയോഗിച്ചില്ല. ഇത്തരം നാറ്റക്കേസുകളുടെ പിന്നാലെ പോയി മുതലെടുപ്പ് നടത്തുന്ന സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് കോടിയേരിയുടെ കാര്യത്തിൽ ഒരു വ്യക്തി എന്ന നിലയിലാണ് കണ്ടത്. തന്റെ മകന്റെ വ്യക്തിപരമായ കാര്യം അവൻ തന്നെ തീർക്കട്ടെയെന്നായിരുന്നു സമീപനം. അതിലെങ്ങാനും സർക്കാർ ഇടപെട്ടിരുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായേനെ.
ബിനോയ് ശബരിമലയിൽ പോയതിനെപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളിൽ പലരും ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും അതൊന്നും വിലക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി.