കൂത്താട്ടുകുളം: ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ജോജി തോമസിന്റെ തിരുമാറാടിയിലെ വസതിയിൽ മോഷണം നടത്തിയ കേസിൽ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഇടവെട്ടി മാരിയിൽ സനിൽകുമാർ (36), തൊടുപുഴ കോലാനി തൃക്കയിൽ സെൽവകുമാർ (സുരേഷ് 45), തലയോലപ്പറന്പ് മിഠായികുന്ന് സൂര്യഭവനിൽ സൂരജ് (30), ആലപ്പുഴ മുഹമ്മ പണിക്കപ്പറന്പിൽ രാധാകൃഷ്ണൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ട്രാക്കിംഗ് സംവിധാനം ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണു കവർച്ച നടന്ന് 10 ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു. വാഹന മോഷണം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനോളം കേസുകളിലെ പ്രതിയാണ് സനിൽകുമാർ. വൈക്കം പൊതി ആശുപത്രിയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജ് ജാമ്യത്തിലിറങ്ങിയപ്പോഴാണു മോഷണക്കേസിൽ പിടിയിലാകുന്നത്. സെൽവകുമാർ നിരവധി മോഷണം, അടിപിടിക്കേസുകളിൽ പ്രതിയാണ്.
ജനൽ ചില്ല് തകർത്ത ശേഷം അഴി അറുത്തുമാറ്റി വീടിന്റെ അകത്തു കയറുന്നതിനിടയിൽ സെൽവകുമാറിന്റെ ശരീരത്തിലുണ്ടായ മുറിവിൽനിന്നു ലഭിച്ച രക്തസാന്പിളുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചാണു പോലീസ് പ്രതികളെ പിടികൂടിയത്. ആലപ്പുഴയിൽ സ്വർണവ്യാപാരം നടത്തുന്ന രാധാകൃഷ്ണൻ മോഷണമുതൽ വാങ്ങുന്ന വ്യക്തിയാണ്.
മൊബൈൽ ട്രാക്കിംഗ് സംവിധാനം ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണു കവർച്ച നടന്ന് 10 ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു. വാഹന മോഷണം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനോളം കേസുകളിലെ പ്രതിയാണ് സനിൽകുമാർ. വൈക്കം പൊതി ആശുപത്രിയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജ് ജാമ്യത്തിലിറങ്ങിയപ്പോഴാണു മോഷണക്കേസിൽ പിടിയിലാകുന്നത്. സെൽവകുമാർ നിരവധി മോഷണം, അടിപിടിക്കേസുകളിൽ പ്രതിയാണ്.
ജനൽ ചില്ല് തകർത്ത ശേഷം അഴി അറുത്തുമാറ്റി വീടിന്റെ അകത്തു കയറുന്നതിനിടയിൽ സെൽവകുമാറിന്റെ ശരീരത്തിലുണ്ടായ മുറിവിൽനിന്നു ലഭിച്ച രക്തസാന്പിളുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചാണു പോലീസ് പ്രതികളെ പിടികൂടിയത്. ആലപ്പുഴയിൽ സ്വർണവ്യാപാരം നടത്തുന്ന രാധാകൃഷ്ണൻ മോഷണമുതൽ വാങ്ങുന്ന വ്യക്തിയാണ്.