തിരുവനന്തപുരം: പ്രളയാന്തര പുനർനിർമാണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ സഹായ വിതരണത്തിലും സംസ്ഥാന സർക്കാരിന്റെ വീഴ്ച ഏറെ ഗുരുതരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം.
തുടർച്ചയായി രണ്ടു തവണ പ്രളയം ഉണ്ടായി സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും ഇഷ്ടക്കാർക്ക് കാബിനറ്റ് പദവി നല്കി സർക്കാർ ധൂർത്ത് തുടരുകയാണ്. പ്രളയത്തിന്റെ ആഘാതത്തിലും വിലക്കയറ്റം ഉൾപ്പെടെയുള്ള ദുരിതത്തിലും വലയുന്ന ജനങ്ങൾക്ക് മേൽ സർക്കാർ ചുമത്തിയ പ്രളയ സെസ് പിൻവലിക്കണം.
പ്രളയത്തിൽ അകപ്പെട്ടവർക്കുള്ള അടിയന്തര സഹായം സംബന്ധിച്ചുള്ള സർക്കാരിന്റെ ഉത്തരവ് അവ്യക്തമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ടൈം ഷെഡ്യൂൾ പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യ പ്പെട്ടു.
തുടർച്ചയായി രണ്ടു തവണ പ്രളയം ഉണ്ടായി സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും ഇഷ്ടക്കാർക്ക് കാബിനറ്റ് പദവി നല്കി സർക്കാർ ധൂർത്ത് തുടരുകയാണ്. പ്രളയത്തിന്റെ ആഘാതത്തിലും വിലക്കയറ്റം ഉൾപ്പെടെയുള്ള ദുരിതത്തിലും വലയുന്ന ജനങ്ങൾക്ക് മേൽ സർക്കാർ ചുമത്തിയ പ്രളയ സെസ് പിൻവലിക്കണം.
പ്രളയത്തിൽ അകപ്പെട്ടവർക്കുള്ള അടിയന്തര സഹായം സംബന്ധിച്ചുള്ള സർക്കാരിന്റെ ഉത്തരവ് അവ്യക്തമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ടൈം ഷെഡ്യൂൾ പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യ പ്പെട്ടു.