കോട്ടയം: നട്ടാശേരി പ്ലാത്തറയിൽ കെവിൻ ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി. 14 പ്രതികളിൽ 10 പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി, കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ ഉൾപ്പെടെ നാലു പേരെ വെറുതേ വിട്ടു. വിധി സംബന്ധിച്ച അന്തിമവാദം നാളെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രൻ കേൾക്കും. ദുരഭിമാനക്കൊലയെന്നു കണ്ടെത്തിയ കേരളത്തിലെ ആദ്യകേസാണിത്.
നീനുവിന്റെ സഹോദരൻ ഒന്നാം പ്രതി പത്തനാപുരം തെന്മല ഒറ്റക്കൽ ശ്യാനു ഭവനിൽ ഷാനു (ശ്യാനു ചാക്കോ -27), രണ്ടാംപ്രതി ഇടമണ്‍ നിഷാന മൻസിൽ നിയാസ് മോൻ (ചിന്നു -24), മൂന്നാം പ്രതി ഇടമണ്‍ ഇഷാൻ ഇസ്മയിൽ (21), നാലാംപ്രതി പുനലൂർ ഇടമണ്‍ റിയാസ് മൻസിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറാം പ്രതി പുനലൂർ തെങ്ങുംതറയിൽ പുത്തൻവീട്ടിൽ താഴെക്കടവാതിൽക്കൽ അശോകഭവനിൽ മനു മുരളീധരൻ (27), ഏഴാം പ്രതി പുനലൂർ മരുതമണ്‍, ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), എട്ടാംപ്രതി പുനലൂർ ചാലക്കോട് വാലുതുണ്ടിയിൽ എൻ. നിഷാദ് (23), ഒന്‍പതാം പ്രതി പത്തനാപുരം വിളക്കുടി കടശേരി ടിറ്റുഭവൻ ടിറ്റു ജെറോം (25), 11-ാം പ്രതി പുനലൂർ മരുതിവിള മുസാവരിക്കുന്ന് അൽമൻഹൽ മൻസിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ് -26), 12-ാം പ്രതി പുനലൂർ കൂനംകുഴിയിൽ വാളക്കോട് ഈട്ടിവിള ഷാനു ഷാജഹാൻ (25) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയത്.
അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍ (51), 10-ാം പ്രതി പുനലൂർ വാളക്കോട് സന്തോഷ് ഭവനിൽ ബി. വിഷ്ണു (അപ്പുണ്ണി- 25), 13-ാം പ്രതി പുനലൂർ കൂനംകുഴിയിൽ ചെമ്മന്തൂർ പൊയ്യാനി ബിജു വില്ലയിൽ ഷിനു ഷാജഹാൻ (23), 14-ാം പ്രതി പുനലൂർ ചെമ്മന്തൂർ സജിതാ മൻസിൽ മഞ്ജു ഭവനിൽ റെമീസ് ഷെറീഫ് (25) എന്നിവരെ വെറുതേ വിട്ടു.
നീനുവിന്റെ സഹോദരൻ ഒന്നാം പ്രതി പത്തനാപുരം തെന്മല ഒറ്റക്കൽ ശ്യാനു ഭവനിൽ ഷാനു (ശ്യാനു ചാക്കോ -27), രണ്ടാംപ്രതി ഇടമണ്‍ നിഷാന മൻസിൽ നിയാസ് മോൻ (ചിന്നു -24), മൂന്നാം പ്രതി ഇടമണ്‍ ഇഷാൻ ഇസ്മയിൽ (21), നാലാംപ്രതി പുനലൂർ ഇടമണ്‍ റിയാസ് മൻസിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറാം പ്രതി പുനലൂർ തെങ്ങുംതറയിൽ പുത്തൻവീട്ടിൽ താഴെക്കടവാതിൽക്കൽ അശോകഭവനിൽ മനു മുരളീധരൻ (27), ഏഴാം പ്രതി പുനലൂർ മരുതമണ്‍, ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), എട്ടാംപ്രതി പുനലൂർ ചാലക്കോട് വാലുതുണ്ടിയിൽ എൻ. നിഷാദ് (23), ഒന്‍പതാം പ്രതി പത്തനാപുരം വിളക്കുടി കടശേരി ടിറ്റുഭവൻ ടിറ്റു ജെറോം (25), 11-ാം പ്രതി പുനലൂർ മരുതിവിള മുസാവരിക്കുന്ന് അൽമൻഹൽ മൻസിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ് -26), 12-ാം പ്രതി പുനലൂർ കൂനംകുഴിയിൽ വാളക്കോട് ഈട്ടിവിള ഷാനു ഷാജഹാൻ (25) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയത്.
അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍ (51), 10-ാം പ്രതി പുനലൂർ വാളക്കോട് സന്തോഷ് ഭവനിൽ ബി. വിഷ്ണു (അപ്പുണ്ണി- 25), 13-ാം പ്രതി പുനലൂർ കൂനംകുഴിയിൽ ചെമ്മന്തൂർ പൊയ്യാനി ബിജു വില്ലയിൽ ഷിനു ഷാജഹാൻ (23), 14-ാം പ്രതി പുനലൂർ ചെമ്മന്തൂർ സജിതാ മൻസിൽ മഞ്ജു ഭവനിൽ റെമീസ് ഷെറീഫ് (25) എന്നിവരെ വെറുതേ വിട്ടു.