കൊച്ചി: ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്നു കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം . മൂവാറ്റുപുഴ നെസ്റ്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോണ്സൺ സി. ഏബ്രഹാം അധ്യക്ഷനായിരുന്നു. മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു.
ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകൾ യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്നും പ്രൊ ലൈഫ് സമിതി യോഗം വിലയിരുത്തി. ഒരു രാജ്യത്തിന്റെ സാന്പത്തിക മുന്നേറ്റത്തിനു മാനവ വിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയുള്ള ധാരാളം ചെറുപ്പക്കാർ വളർന്നു വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല, അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണെന്നു യോഗം വ്യക്തമാക്കി.
കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്നങ്ങൾക്കും തിൻമകൾക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ശിശു സംരക്ഷണത്തിനും കുട്ടികളുടെ നൻമയ്ക്കുമായി കൂടുതൽ നിയമങ്ങൾ സൃഷ്ടിച്ച് ഒരു വശത്തു മുന്നേറുന്പോൾ മറുവശത്തു നിയമത്തിൽ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കാൻ ലൈസൻസ് കൊടുക്കാനുള്ള ശ്രമം വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ കുടുംബാസൂത്രണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ എറണാകുളം പ്രൊ ലൈഫ് സമിതി ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം, ആനിമേറ്റർ സിസ്റ്റർ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, നഴ്സിംഗ് മിനിസ്ട്രി കോ -ഓർഡിനേറ്റർ മേരി ഫ്രാൻസിസ്ക, വിധവാ കൂട്ടായ്മ കോ -ഓർഡിനേറ്റർ ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.
ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകൾ യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്നും പ്രൊ ലൈഫ് സമിതി യോഗം വിലയിരുത്തി. ഒരു രാജ്യത്തിന്റെ സാന്പത്തിക മുന്നേറ്റത്തിനു മാനവ വിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയുള്ള ധാരാളം ചെറുപ്പക്കാർ വളർന്നു വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല, അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണെന്നു യോഗം വ്യക്തമാക്കി.
കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്നങ്ങൾക്കും തിൻമകൾക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ശിശു സംരക്ഷണത്തിനും കുട്ടികളുടെ നൻമയ്ക്കുമായി കൂടുതൽ നിയമങ്ങൾ സൃഷ്ടിച്ച് ഒരു വശത്തു മുന്നേറുന്പോൾ മറുവശത്തു നിയമത്തിൽ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കാൻ ലൈസൻസ് കൊടുക്കാനുള്ള ശ്രമം വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ കുടുംബാസൂത്രണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ എറണാകുളം പ്രൊ ലൈഫ് സമിതി ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം, ആനിമേറ്റർ സിസ്റ്റർ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, നഴ്സിംഗ് മിനിസ്ട്രി കോ -ഓർഡിനേറ്റർ മേരി ഫ്രാൻസിസ്ക, വിധവാ കൂട്ടായ്മ കോ -ഓർഡിനേറ്റർ ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.