കട്ടപ്പന: കേരള കോണ്ഗ്രസ് -എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ ജോസഫ് വിഭാഗം നൽകിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി എംപി നൽകിയ അപ്പീലിൽ 24-ന് കട്ടപ്പന കോടതി വാദം കേൾക്കും.
കെ.എം. മാണിയുടെ മരണത്തിനു പിന്നാലെ ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതോടെ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടുകയായിരുന്നു. പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ഉത്തരവാദിത്വം തടഞ്ഞുകൊണ്ടായിരുന്നു സ്റ്റേ ഉത്തരവ്. ഇതിനെതിരെയാണ് ജോസ് കെ. മാണി എംപി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന സബ് കോടതിയിൽ അപ്പീൽ നൽകിയത്.
അപ്പീൽ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജ് തോമസ് വർഗീസ് വാദം കേൾക്കുന്നതിനായി 24-ലേക്ക് മാറ്റുകയായിരുന്നു.
കെ.എം. മാണിയുടെ മരണത്തിനു പിന്നാലെ ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതോടെ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടുകയായിരുന്നു. പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ഉത്തരവാദിത്വം തടഞ്ഞുകൊണ്ടായിരുന്നു സ്റ്റേ ഉത്തരവ്. ഇതിനെതിരെയാണ് ജോസ് കെ. മാണി എംപി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന സബ് കോടതിയിൽ അപ്പീൽ നൽകിയത്.
അപ്പീൽ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജ് തോമസ് വർഗീസ് വാദം കേൾക്കുന്നതിനായി 24-ലേക്ക് മാറ്റുകയായിരുന്നു.