കൊച്ചി: ജോലിക്കായി ഗൾഫിൽ പോകുകയും സുഹൃത്തുക്കളുടെ ചതിയിൽപ്പെട്ട് ജയിലിലാകുകയും ചെയ്ത മകനെ രക്ഷിക്കണമെന്ന് മാതാപിതാക്കൾ. പറവൂർ കടമക്കുടി ചരിയംതുരുത്ത് മുറിയിൽ അന്പാട്ട് ആന്റണിയും ഭാര്യ ലാൻസിയുമാണ് മകൻ ആൻസൻ ആന്റണി(25)യെ കാണാനില്ലെന്ന പരാതിയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
തിരുവനന്തപുരത്ത് മത്സ്യഫെഡിലെ താത്കാലിക ജീവനക്കാരനായ ആൻസൻ കഴിഞ്ഞ ജനുവരിയിൽ ജോലി സ്ഥലത്തേക്ക് പോയതാണെന്നും പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. മാർച്ചിൽ വിളിച്ച് ഖത്തറിലെ എണ്ണക്കപ്പലിലാണെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
നാട്ടിലുള്ള ആൻസണിന്റെ ഒരു സുഹൃത്താണ് ആൻസൺ ഖത്തറിലെ ജയിലിലാണെന്ന് പറഞ്ഞത്. ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ കൂട്ടുകാർ ഒരു ബാഗ് നൽകിയെന്നും എയർപോർട്ടിലെ പരിശോധനയിൽ അതിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ആൻസൺ അറസ്റ്റിലാകുകയും ഇതുമായി ബന്ധപ്പെട്ട് അഞ്ച് സുഹൃത്തുക്കളെയും കൂടി പിടികൂടുകയും ചെയ്തെന്നാണ് ലഭിച്ച വിവരമെന്ന് ആന്റണി പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിയുമായി ആദ്യം ചെന്നപ്പോൾ വരാപ്പുഴ പോലീസ് മോശമായി പെരുമാറിയെന്നും പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും ആന്റണി വ്യക്തമാക്കി.
തിരുവനന്തപുരത്ത് മത്സ്യഫെഡിലെ താത്കാലിക ജീവനക്കാരനായ ആൻസൻ കഴിഞ്ഞ ജനുവരിയിൽ ജോലി സ്ഥലത്തേക്ക് പോയതാണെന്നും പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. മാർച്ചിൽ വിളിച്ച് ഖത്തറിലെ എണ്ണക്കപ്പലിലാണെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
നാട്ടിലുള്ള ആൻസണിന്റെ ഒരു സുഹൃത്താണ് ആൻസൺ ഖത്തറിലെ ജയിലിലാണെന്ന് പറഞ്ഞത്. ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ കൂട്ടുകാർ ഒരു ബാഗ് നൽകിയെന്നും എയർപോർട്ടിലെ പരിശോധനയിൽ അതിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ആൻസൺ അറസ്റ്റിലാകുകയും ഇതുമായി ബന്ധപ്പെട്ട് അഞ്ച് സുഹൃത്തുക്കളെയും കൂടി പിടികൂടുകയും ചെയ്തെന്നാണ് ലഭിച്ച വിവരമെന്ന് ആന്റണി പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിയുമായി ആദ്യം ചെന്നപ്പോൾ വരാപ്പുഴ പോലീസ് മോശമായി പെരുമാറിയെന്നും പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും ആന്റണി വ്യക്തമാക്കി.