തിരുവനന്തപുരം: മുൻവർഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ ബാങ്കുകൾ അനുവദിച്ച കാർഷികവായ്പയ്ക്കു മോറിട്ടോറിയവും വായ്പാ പുനഃക്രമീകരണവും കാലാവധി തീർന്ന ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നു കേന്ദ്ര സർക്കാർ ഉറപ്പു നൽകി. കഴിഞ്ഞ ദിവസം ധന മന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നബാർഡ് കാർഷിക വായ്പാ പരിധി നിലവിൽ 40 ശതമാനമാണ്. അത് 60 ശതമാനമായി ഉയർത്തണമെന്നും കാർഷികവായ്പയുടെ പലിശ 4.5 ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറയ്ക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ഹ്രസ്വകാല വായ്പക്കുനിലവിൽ 8.55 ശതമാനമാണു നബാർഡ് ഈടാക്കുന്നത്. പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് 2000 കോടി രൂപ ആറു ശതമാനം പലിശയ്ക്ക നൽകണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
20,000 രൂപയിൽ കൂടുതൽ കറൻസിയായി നിക്ഷേപം നടത്തിയതിനു മുൻകാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ കേരളത്തിന്റെ റസിഡന്റ് കമ്മീഷണറെ അപ്പപ്പോൾ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥർക്കു കേന്ദ്രമന്ത്രി നിർദേശം നൽകി.
കേരള സഹകരണ വികസന റിസ്ക് ഫണ്ട് ബോർഡിനുമേൽ ജിഎസ്ടിയും നികുതിയും സാധാരണ ഗതിയിൽ ചുമത്തേണ്ടതില്ല. അതിനാൽ ഇക്കാര്യം അടുത്ത ജിഎസ്ടി കൗണ്സിലിൽ സംസ്ഥാന ധന മന്ത്രി മുഖേന കൊണ്ടുവരണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു. സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് ആദായനികുതി ഒഴിവാക്കുന്നതിനു നിയമപരമായ തടസങ്ങളില്ലെന്നും വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. നബാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തുടർനടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ആവശ്യമുള്ള ഭേദഗതി പരിഗണിക്കുമെന്ന് സഹകരണ മേഖലയുടെ കൂടി ചുമതലയുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
ഉയർന്ന പലിശനിരക്ക് സംബന്ധിച്ച് എൻസിഡിഡിയുമായി ചർച്ച ചെയ്തു നിർദേശം സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ഡോ. പി. കെ. ജയശ്രീ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നബാർഡ് കാർഷിക വായ്പാ പരിധി നിലവിൽ 40 ശതമാനമാണ്. അത് 60 ശതമാനമായി ഉയർത്തണമെന്നും കാർഷികവായ്പയുടെ പലിശ 4.5 ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറയ്ക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ഹ്രസ്വകാല വായ്പക്കുനിലവിൽ 8.55 ശതമാനമാണു നബാർഡ് ഈടാക്കുന്നത്. പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് 2000 കോടി രൂപ ആറു ശതമാനം പലിശയ്ക്ക നൽകണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
20,000 രൂപയിൽ കൂടുതൽ കറൻസിയായി നിക്ഷേപം നടത്തിയതിനു മുൻകാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ കേരളത്തിന്റെ റസിഡന്റ് കമ്മീഷണറെ അപ്പപ്പോൾ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥർക്കു കേന്ദ്രമന്ത്രി നിർദേശം നൽകി.
കേരള സഹകരണ വികസന റിസ്ക് ഫണ്ട് ബോർഡിനുമേൽ ജിഎസ്ടിയും നികുതിയും സാധാരണ ഗതിയിൽ ചുമത്തേണ്ടതില്ല. അതിനാൽ ഇക്കാര്യം അടുത്ത ജിഎസ്ടി കൗണ്സിലിൽ സംസ്ഥാന ധന മന്ത്രി മുഖേന കൊണ്ടുവരണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു. സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് ആദായനികുതി ഒഴിവാക്കുന്നതിനു നിയമപരമായ തടസങ്ങളില്ലെന്നും വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. നബാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തുടർനടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ആവശ്യമുള്ള ഭേദഗതി പരിഗണിക്കുമെന്ന് സഹകരണ മേഖലയുടെ കൂടി ചുമതലയുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
ഉയർന്ന പലിശനിരക്ക് സംബന്ധിച്ച് എൻസിഡിഡിയുമായി ചർച്ച ചെയ്തു നിർദേശം സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ഡോ. പി. കെ. ജയശ്രീ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.