തിരുവനന്തപുരം: പാർട്ടി മന്ത്രിമാരുടെ അടക്കം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ വരുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം.
സർക്കാരിനെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, പാർട്ടി നേതൃത്വം സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായി പരിശോധിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. പാർട്ടി നേതാക്കളിൽ ഭൂരിപക്ഷവും വിമർശനത്തെ ഭയക്കുന്നവരാണെന്ന ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്.
ഇതു മാറ്റണമെങ്കിൽ നേതൃതലത്തിൽതന്നെ സമൂലമായ തെറ്റുതിരുത്തലുകൾ ഉണ്ടാകണം. കൊൽക്കത്തയിൽ ചേർന്ന പ്രത്യേക പാർട്ടി പ്ലീനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കിയില്ലെങ്കിൽ ബംഗാളിലേയും ത്രിപുരയിലെയും സ്ഥിതി പാർട്ടിക്കു വന്നു ചേരുമോ എന്ന ഭയവും തങ്ങൾക്കുണ്ടെന്ന് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി നേതാക്കളെ രൂക്ഷമായി വിമർശിച്ചു.
പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റവും സ്റ്റേഷനുകളുടെ പ്രവർത്തന രീതിയും പോലീസിനെ ജനങ്ങളിൽ നിന്നും അകറ്റി. ഉരുട്ടിക്കൊലയും ലോക്കപ്പ് മർദനങ്ങളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. പോലീസ് തിരുത്താൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനം സംസ്ഥാന സമിതിയിലുണ്ടായത്.
ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ല. വനിതാ മതിൽ തീർത്ത പിറ്റേ ദിവസം തന്നെ ആക്ടിവിസ്റ്റുകളായ രണ്ട് സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് വിശ്വാസികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തി. ഇതു ലോക്സഭാ തെരഞ്ഞടുപ്പിലെ അപ്രതീക്ഷതമായ തോൽവിക്കു കാരണമായെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ പറഞ്ഞു.
സർക്കാരിനെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, പാർട്ടി നേതൃത്വം സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായി പരിശോധിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. പാർട്ടി നേതാക്കളിൽ ഭൂരിപക്ഷവും വിമർശനത്തെ ഭയക്കുന്നവരാണെന്ന ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്.
ഇതു മാറ്റണമെങ്കിൽ നേതൃതലത്തിൽതന്നെ സമൂലമായ തെറ്റുതിരുത്തലുകൾ ഉണ്ടാകണം. കൊൽക്കത്തയിൽ ചേർന്ന പ്രത്യേക പാർട്ടി പ്ലീനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കിയില്ലെങ്കിൽ ബംഗാളിലേയും ത്രിപുരയിലെയും സ്ഥിതി പാർട്ടിക്കു വന്നു ചേരുമോ എന്ന ഭയവും തങ്ങൾക്കുണ്ടെന്ന് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി നേതാക്കളെ രൂക്ഷമായി വിമർശിച്ചു.
പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റവും സ്റ്റേഷനുകളുടെ പ്രവർത്തന രീതിയും പോലീസിനെ ജനങ്ങളിൽ നിന്നും അകറ്റി. ഉരുട്ടിക്കൊലയും ലോക്കപ്പ് മർദനങ്ങളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. പോലീസ് തിരുത്താൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനം സംസ്ഥാന സമിതിയിലുണ്ടായത്.
ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ല. വനിതാ മതിൽ തീർത്ത പിറ്റേ ദിവസം തന്നെ ആക്ടിവിസ്റ്റുകളായ രണ്ട് സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് വിശ്വാസികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തി. ഇതു ലോക്സഭാ തെരഞ്ഞടുപ്പിലെ അപ്രതീക്ഷതമായ തോൽവിക്കു കാരണമായെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ പറഞ്ഞു.