കൊച്ചി: ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി (ഡിഎംസി) മുഖാന്തിരം നടത്തിവന്നിരുന്ന ലോക്കൽ പർച്ചേഴ്സ് നിർത്തലാക്കിയ തീരുമാനം സപ്ലൈകോ താത്കാലികമായി മരവിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് ഔട്ട്ലെറ്റുകളിൽ ആവശ്യത്തിന് സാധനങ്ങൾ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിനെത്തുടർന്നാണു ലോക്കൽ പർച്ചേഴ്സ് തുടരാൻ അധികൃതർ തീരുമാനിച്ചത്.
റീജണൽ മാനേജ്മെന്റ് കമ്മിറ്റി (ആർഎംസി) മുഖാന്തിരം ടെൻഡർ വിളിച്ച് സാധനങ്ങൾ എത്തിക്കാനുള്ള തീരുമാനമാണ് ഓണം കഴിയുന്നതുവരെ താത്കാലികമായി വേണ്ടെന്നുവച്ചത്.
ഔട്ട്ലെറ്റുകളിൽ വില്പനയ്ക്കുള്ള പ്രാദേശികമായ സാധനങ്ങൾ ഡിപ്പോ മുഖാന്തിരം പ്രദേശിക സ്ഥലങ്ങളിൽനിന്നാണ് എത്തിച്ചിരുന്നത്. കാപ്പിപ്പൊടി, പപ്പടങ്ങൾ, കൊണ്ടാട്ടം, ഉപ്പേരി, വറപൊരി, പാൽ, മുട്ട, പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇത്തരത്തിൽ വാങ്ങിയിരുന്നു. അതത് പ്രദേശത്തെ കുടുംബശ്രീയിൽനിന്നും വനിതാ സ്വാശ്രയ സംഘങ്ങളിൽനിന്നും ഉൾപ്പെടെയാണ് ഇത്തരം സാധനങ്ങളും കൂടുതലായും എത്തിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ടെൻഡർ പിടിക്കുന്ന കന്പനിയോ വ്യക്തിയോ ഇവഎത്തിച്ചു നൽകണം.
പ്രദേശികമായ സാധനങ്ങൾക്കു ഔട്ട്ലറ്റുകളിൽ വ്യാപാരം കൂടുതലായിരിക്കെ പുതിയ തീരുമാനത്തെ ജീവനക്കാരടക്കം എതിർത്തിരുന്നു. ഈ പ്രവൃത്തികൾക്ക് കാലതാമസം ഉണ്ടാകുമെന്നും ഓണത്തോടനുബന്ധിച്ച് പല ഔട്ട്ലറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കുണ്ടാകില്ലെന്നുമാണ് കണക്കുകൂട്ടലെന്ന് ജീവനക്കാർ പറയുന്നു.
വിഷു, ഈസ്റ്റർ സമയത്ത് ആർഎംസി വഴി ടെൻഡർ നൽകി വാങ്ങിയ ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾക്കു ഗുണനിലവാരമില്ലെന്നും പരാതി ഉയർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ഔട്ട്ലറ്റുകളിൽ പ്രദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വ്യാപാരം നടക്കാൻ സാധ്യതയുണ്ടായിരിക്കെ ഇതില്ലാക്കുന്ന പ്രവൃത്തിയാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നായിരുന്നു ജീവനക്കാരിൽനിന്നുൾപ്പെടെ ഉയർന്നുവന്ന ആരോപണം. ഒരേ ഇനത്തിലുള്ള ഉത്പന്നങ്ങൾക്ക് വിവിധ ഡിപ്പോകളിൽ പല വിലയാണെന്നും ഇത് ഏകീകരിക്കണമെന്നു കാട്ടിയാണ് ലോക്കൽ പർച്ചേഴ്സ് വേണ്ടെന്നുവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രാദേശികമായ വിവിധ ഉത്പന്നങ്ങൾക്ക് വൻ ഡിമാന്റാണുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് റീജണ്‍ ഓഫീസുകൾ മുഖാന്തിരം ടെൻഡർ വിളിക്കാനായിരുന്നു തിരുമാനം.
പല റീജണ്‍ ഓഫീസുകൾക്കു കീഴിലും ഒന്നിലധികം ജില്ലകൾ ഉൾപ്പെടുന്നതിനാൽ ഇത്തരം സാധനങ്ങൾ ആവശ്യസമയത്ത് ലഭ്യമാകില്ലെന്നായിരുന്നു ഉയർന്നുവന്ന ആക്ഷേപം.
റോബിൻ ജോർജ്
റീജണൽ മാനേജ്മെന്റ് കമ്മിറ്റി (ആർഎംസി) മുഖാന്തിരം ടെൻഡർ വിളിച്ച് സാധനങ്ങൾ എത്തിക്കാനുള്ള തീരുമാനമാണ് ഓണം കഴിയുന്നതുവരെ താത്കാലികമായി വേണ്ടെന്നുവച്ചത്.
ഔട്ട്ലെറ്റുകളിൽ വില്പനയ്ക്കുള്ള പ്രാദേശികമായ സാധനങ്ങൾ ഡിപ്പോ മുഖാന്തിരം പ്രദേശിക സ്ഥലങ്ങളിൽനിന്നാണ് എത്തിച്ചിരുന്നത്. കാപ്പിപ്പൊടി, പപ്പടങ്ങൾ, കൊണ്ടാട്ടം, ഉപ്പേരി, വറപൊരി, പാൽ, മുട്ട, പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇത്തരത്തിൽ വാങ്ങിയിരുന്നു. അതത് പ്രദേശത്തെ കുടുംബശ്രീയിൽനിന്നും വനിതാ സ്വാശ്രയ സംഘങ്ങളിൽനിന്നും ഉൾപ്പെടെയാണ് ഇത്തരം സാധനങ്ങളും കൂടുതലായും എത്തിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ടെൻഡർ പിടിക്കുന്ന കന്പനിയോ വ്യക്തിയോ ഇവഎത്തിച്ചു നൽകണം.
പ്രദേശികമായ സാധനങ്ങൾക്കു ഔട്ട്ലറ്റുകളിൽ വ്യാപാരം കൂടുതലായിരിക്കെ പുതിയ തീരുമാനത്തെ ജീവനക്കാരടക്കം എതിർത്തിരുന്നു. ഈ പ്രവൃത്തികൾക്ക് കാലതാമസം ഉണ്ടാകുമെന്നും ഓണത്തോടനുബന്ധിച്ച് പല ഔട്ട്ലറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കുണ്ടാകില്ലെന്നുമാണ് കണക്കുകൂട്ടലെന്ന് ജീവനക്കാർ പറയുന്നു.
വിഷു, ഈസ്റ്റർ സമയത്ത് ആർഎംസി വഴി ടെൻഡർ നൽകി വാങ്ങിയ ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾക്കു ഗുണനിലവാരമില്ലെന്നും പരാതി ഉയർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ഔട്ട്ലറ്റുകളിൽ പ്രദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വ്യാപാരം നടക്കാൻ സാധ്യതയുണ്ടായിരിക്കെ ഇതില്ലാക്കുന്ന പ്രവൃത്തിയാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നായിരുന്നു ജീവനക്കാരിൽനിന്നുൾപ്പെടെ ഉയർന്നുവന്ന ആരോപണം. ഒരേ ഇനത്തിലുള്ള ഉത്പന്നങ്ങൾക്ക് വിവിധ ഡിപ്പോകളിൽ പല വിലയാണെന്നും ഇത് ഏകീകരിക്കണമെന്നു കാട്ടിയാണ് ലോക്കൽ പർച്ചേഴ്സ് വേണ്ടെന്നുവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രാദേശികമായ വിവിധ ഉത്പന്നങ്ങൾക്ക് വൻ ഡിമാന്റാണുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് റീജണ്‍ ഓഫീസുകൾ മുഖാന്തിരം ടെൻഡർ വിളിക്കാനായിരുന്നു തിരുമാനം.
പല റീജണ്‍ ഓഫീസുകൾക്കു കീഴിലും ഒന്നിലധികം ജില്ലകൾ ഉൾപ്പെടുന്നതിനാൽ ഇത്തരം സാധനങ്ങൾ ആവശ്യസമയത്ത് ലഭ്യമാകില്ലെന്നായിരുന്നു ഉയർന്നുവന്ന ആക്ഷേപം.
റോബിൻ ജോർജ്