തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു കഴിഞ്ഞ വർഷം നൽകിയ തുകയിൽ കുറയാത്ത തുക ബോണസായി നൽകാൻ മന്ത്രിസഭാ തീരുമാനം. 8.33 ശതമാനമാണ് മിനിമം ബോണസ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 8.33 ശതമാനത്തിൽ താഴെ ബോണസ് ലഭിച്ചവർക്ക് ഇത്തവണ 8.33 ശതമാനമായി വർധിക്കും. ഇതിൽ കൂടുതൽ ലഭിച്ചവർക്കു കഴിഞ്ഞ വർഷത്തെ അത്രയും തുക തന്നെ ഇത്തവണയും ലഭിക്കും.
ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവ ബത്തയും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. പ്രതിമാസം 24,000 രൂപ വരെ ശന്പളം വാങ്ങുന്ന പൊതുമേഖല ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും. ഇതിനു മുകളിൽ ശന്പളം വാങ്ങുന്നവർക്കു സർക്കാർ നിശ്ചയിക്കുന്ന ഉത്സവ ബത്ത നൽകും. ഒരു വർഷം കുറഞ്ഞത് 30 പ്രവൃത്തിദിനമെങ്കിലും ജോലി നോക്കിയവർക്കു ബോണസിന് അർഹതയുണ്ടാകും. പ്രളയത്തിന്റെ പേരിൽ ഇത്തവണ ഓണം വാരാഘോഷം റദ്ദാക്കില്ല. ആർഭാടം ഒഴിവാക്കി ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കും.
പ്രളയത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഓണാഘോഷം വേണ്ടെന്നു വച്ചതു പോലെ എല്ലാ വർഷവും ഒഴിവാക്കുന്നതു ടൂറിസത്തെയും വ്യാപാര മേഖലയെയും ദോഷകരമായി ബാധിക്കുമെന്നു മന്ത്രിമാർ പറഞ്ഞു. സർക്കാർ ജീവനക്കാർ ഉൾപ്പെടെ മിക്കവാറും എല്ലാ ജീവനക്കാർക്കും ഓണക്കാലത്തു ബോണസ് ലഭിക്കുമെന്നതിനാൽ വൻതോതിൽ വ്യാപാരം നടക്കുന്ന സമയമാണ്. ആഘോഷം വേണ്ടെന്നു വയ്ക്കുന്നതു വ്യാപാര വാണിജ്യ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നു മാത്രമല്ല, സർക്കാരിന്റെ നികുതി വരുമാനത്തെയും ബാധിക്കുമെന്നു മന്ത്രിസഭ വിലയിരുത്തി.
ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ടു സെപ്റ്റംബർ 10 മുതൽ 16 വരെ തലസ്ഥാനത്തു കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും നിർദേശിച്ചു.
ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവ ബത്തയും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. പ്രതിമാസം 24,000 രൂപ വരെ ശന്പളം വാങ്ങുന്ന പൊതുമേഖല ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും. ഇതിനു മുകളിൽ ശന്പളം വാങ്ങുന്നവർക്കു സർക്കാർ നിശ്ചയിക്കുന്ന ഉത്സവ ബത്ത നൽകും. ഒരു വർഷം കുറഞ്ഞത് 30 പ്രവൃത്തിദിനമെങ്കിലും ജോലി നോക്കിയവർക്കു ബോണസിന് അർഹതയുണ്ടാകും. പ്രളയത്തിന്റെ പേരിൽ ഇത്തവണ ഓണം വാരാഘോഷം റദ്ദാക്കില്ല. ആർഭാടം ഒഴിവാക്കി ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കും.
പ്രളയത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഓണാഘോഷം വേണ്ടെന്നു വച്ചതു പോലെ എല്ലാ വർഷവും ഒഴിവാക്കുന്നതു ടൂറിസത്തെയും വ്യാപാര മേഖലയെയും ദോഷകരമായി ബാധിക്കുമെന്നു മന്ത്രിമാർ പറഞ്ഞു. സർക്കാർ ജീവനക്കാർ ഉൾപ്പെടെ മിക്കവാറും എല്ലാ ജീവനക്കാർക്കും ഓണക്കാലത്തു ബോണസ് ലഭിക്കുമെന്നതിനാൽ വൻതോതിൽ വ്യാപാരം നടക്കുന്ന സമയമാണ്. ആഘോഷം വേണ്ടെന്നു വയ്ക്കുന്നതു വ്യാപാര വാണിജ്യ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നു മാത്രമല്ല, സർക്കാരിന്റെ നികുതി വരുമാനത്തെയും ബാധിക്കുമെന്നു മന്ത്രിസഭ വിലയിരുത്തി.
ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ടു സെപ്റ്റംബർ 10 മുതൽ 16 വരെ തലസ്ഥാനത്തു കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും നിർദേശിച്ചു.