ഗുരുവായൂർ: ആറരപതിറ്റാണ്ടോളം ഗുരുവായൂർ ക്ഷേത്രത്തിൽ സോപാന സംഗീതം ആലപിച്ച സംഗീതാചാര്യൻ ജനാർദനൻ നെടുങ്ങാടി (90) അന്തരിച്ചു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നളന്ദ ജംഗ്ഷനിലെ വീടായ അഷ്ടപദിയിൽ വച്ചശേഷം ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പരേതയായ പദ്മിനിയമ്മയാണ് ഭാര്യ. മക്കൾ: ഗുരുവായൂർ ദേവസ്വത്തിലെ റിട്ട. ജീവനക്കാരൻ ഉണ്ണികൃഷ്ണൻ, വാസുദേവൻ, തുളസി, രാധിക. മരുമക്കൾ: ശശികുമാർ, പരേതനായ മുരളീധരൻ. കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ജനാർദനൻ നെടുങ്ങാടിക്കു ലഭിച്ചിട്ടുണ്ട്.
മൃതദേഹം നളന്ദ ജംഗ്ഷനിലെ വീടായ അഷ്ടപദിയിൽ വച്ചശേഷം ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പരേതയായ പദ്മിനിയമ്മയാണ് ഭാര്യ. മക്കൾ: ഗുരുവായൂർ ദേവസ്വത്തിലെ റിട്ട. ജീവനക്കാരൻ ഉണ്ണികൃഷ്ണൻ, വാസുദേവൻ, തുളസി, രാധിക. മരുമക്കൾ: ശശികുമാർ, പരേതനായ മുരളീധരൻ. കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ജനാർദനൻ നെടുങ്ങാടിക്കു ലഭിച്ചിട്ടുണ്ട്.