എടക്കര: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പോത്തുകല്ലിലെത്തെി. ഇന്നലെ രാവിലെ പത്തോടെ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പാതാറിലും ഇവിടങ്ങളിലെ ക്യാന്പുകളിലും കാതോലിക്ക ബാവ സന്ദർശനം നടത്തി.
പ്രളയദുരന്ത മേഖലയിലെ പുനരധിവാസത്തിനു സഭയുടെ പൂർണ സഹകരണമുണ്ടാകുമെന്ന് കാതോലിക്ക ബാവ പാതാറിൽ വച്ച് പി.വി. അൻവർ എംഎൽഎയെ അറിയിച്ചു. വീട് നഷ്ടമായവർക്ക് പുനരധിവാസവും കൃഷിയിടവും വളർത്തുമൃഗങ്ങളും നഷ്ടമായവർക്കും വീട് ഭാഗികമായി തകർന്നവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സഹായം നൽകും. എംഎൽഎയോടും മറ്റു ജനപ്രതിനിധികളോടും ആലോചിച്ചാണ് അർഹരായവരെ കണ്ടെത്തുകയെന്നും കാതോലിക്ക ബാവ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴെയിൽ, മാനേജിംഗ് കമ്മിറ്റിയംഗം അനിൽ പുല്ലാവള്ളിൽ, ഫാ. എൻ.പി. ജേക്കബ്, ഫാ. കെ.കെ. ഫിലിപ്പ്, ഫാ. ജോജി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
പ്രളയദുരന്ത മേഖലയിലെ പുനരധിവാസത്തിനു സഭയുടെ പൂർണ സഹകരണമുണ്ടാകുമെന്ന് കാതോലിക്ക ബാവ പാതാറിൽ വച്ച് പി.വി. അൻവർ എംഎൽഎയെ അറിയിച്ചു. വീട് നഷ്ടമായവർക്ക് പുനരധിവാസവും കൃഷിയിടവും വളർത്തുമൃഗങ്ങളും നഷ്ടമായവർക്കും വീട് ഭാഗികമായി തകർന്നവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സഹായം നൽകും. എംഎൽഎയോടും മറ്റു ജനപ്രതിനിധികളോടും ആലോചിച്ചാണ് അർഹരായവരെ കണ്ടെത്തുകയെന്നും കാതോലിക്ക ബാവ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴെയിൽ, മാനേജിംഗ് കമ്മിറ്റിയംഗം അനിൽ പുല്ലാവള്ളിൽ, ഫാ. എൻ.പി. ജേക്കബ്, ഫാ. കെ.കെ. ഫിലിപ്പ്, ഫാ. ജോജി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.