കോട്ടയം: സംസ്ഥാനത്തെ നദികളിൽ അടിഞ്ഞുചേർന്ന മണലും ചെളിയും നീക്കം ചെയ്യാത്തതാണു വെള്ളപ്പൊക്കം തീരങ്ങളിലേക്കു പരന്നൊഴുകാൻ കാരണമെന്നു പി.സി. ജോർജ് എംഎൽഎ. നദികളുടെ ആഴം കുറഞ്ഞതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിഞ്ഞ മണൽ പുഴകളിൽനിന്നു വാരി മാറ്റിയാൽ പ്രളയ പുനരുദ്ധാരണത്തിനുള്ള തുക കണ്ടെത്താൻ സർക്കാരിനു മറ്റ് മാർഗം തേടേണ്ടിവരില്ല.
ഉരുൾപൊട്ടലിനു കാരണമാകുന്ന പാറമടകൾ അടച്ചുപൂട്ടണം. ക്വാറികൾ തുറക്കാൻ സർക്കാർ നൽകിയ അനുമതി സ്വീകാര്യമില്ല. പ്രളയം ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര നിയമസഭ വിളിച്ചുകൂട്ടണം. പ്രളയത്തിലും കെടുതിയിലും സർക്കാർ പുറത്തുവിടുന്ന ആൾനാശവും മറ്റു കണക്കുകളും തെറ്റാണ്. നിയോജകമണ്ഡല തലത്തിൽ കണക്കെടുപ്പു നടത്തിയാൽ മരണസംഖ്യ ഇതിലും കൂടുമെന്നും പി.സി. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉരുൾപൊട്ടലിനു കാരണമാകുന്ന പാറമടകൾ അടച്ചുപൂട്ടണം. ക്വാറികൾ തുറക്കാൻ സർക്കാർ നൽകിയ അനുമതി സ്വീകാര്യമില്ല. പ്രളയം ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര നിയമസഭ വിളിച്ചുകൂട്ടണം. പ്രളയത്തിലും കെടുതിയിലും സർക്കാർ പുറത്തുവിടുന്ന ആൾനാശവും മറ്റു കണക്കുകളും തെറ്റാണ്. നിയോജകമണ്ഡല തലത്തിൽ കണക്കെടുപ്പു നടത്തിയാൽ മരണസംഖ്യ ഇതിലും കൂടുമെന്നും പി.സി. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.