എടക്കര: കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലിൽ ചൊവ്വാഴ്ച രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. കവളപ്പാറ കോളനിയിലെ പാലൻ എന്ന ഉടുക്കാപാലൻ (57), മങ്ങാട്ടുതൊടിക അനീഷ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹത്തിന്റെ വേർപെട്ട ഒരു കാൽ ഇന്നലെ കണ്ടെടുക്കാനായി. നിലവിലെ കണക്കനുസരിച്ചു മൂന്നു പെണ്‍കുട്ടികളെയും എട്ടു പുരുഷൻമാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്. തിങ്കളാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. റസ്ക്യൂ പോയിന്റ് മൂന്നിലും അഞ്ചിലുമാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ദുരന്തഭൂമിയിലെ കുറഞ്ഞ ഭാഗം മാത്രമാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഈ ഭാഗത്ത് വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ചെളിയിൽ താഴ്ന്നു പ്രവർത്തിപ്പിക്കാനാകുന്നില്ല. നാലു മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ ചെളിയിൽ താഴ്ന്നിരുന്നു.
തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ മണ്ണ് ഇളക്കി മറിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ തെരച്ചിൽ ദുഷ്കരമാകും. ഒടുക്കൻ കുട്ടി, ഇന്പിപാലൻ, പ്ലാത്തോടൻ സുബ്രഹ്മണ്യൻ, സൂത്രത്തിൽ ജിഷ്ണു, പള്ളത്ത് ശ്യാം, ലക്ഷ്മി, പാലന്റെ മക്കളായ കാർത്തിക്, കമൽ, പെരകൻ, സുനിത, സുജിത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇനി കിട്ടാനുള്ളത്. ഇന്നു തെരച്ചിൽ തുടരും. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കവളപ്പാറയിൽ ഇന്നു സ്ഥല പരിശോധനയ്ക്കെത്തും.
കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹത്തിന്റെ വേർപെട്ട ഒരു കാൽ ഇന്നലെ കണ്ടെടുക്കാനായി. നിലവിലെ കണക്കനുസരിച്ചു മൂന്നു പെണ്‍കുട്ടികളെയും എട്ടു പുരുഷൻമാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്. തിങ്കളാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. റസ്ക്യൂ പോയിന്റ് മൂന്നിലും അഞ്ചിലുമാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ദുരന്തഭൂമിയിലെ കുറഞ്ഞ ഭാഗം മാത്രമാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഈ ഭാഗത്ത് വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ചെളിയിൽ താഴ്ന്നു പ്രവർത്തിപ്പിക്കാനാകുന്നില്ല. നാലു മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ ചെളിയിൽ താഴ്ന്നിരുന്നു.
തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ മണ്ണ് ഇളക്കി മറിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ തെരച്ചിൽ ദുഷ്കരമാകും. ഒടുക്കൻ കുട്ടി, ഇന്പിപാലൻ, പ്ലാത്തോടൻ സുബ്രഹ്മണ്യൻ, സൂത്രത്തിൽ ജിഷ്ണു, പള്ളത്ത് ശ്യാം, ലക്ഷ്മി, പാലന്റെ മക്കളായ കാർത്തിക്, കമൽ, പെരകൻ, സുനിത, സുജിത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇനി കിട്ടാനുള്ളത്. ഇന്നു തെരച്ചിൽ തുടരും. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കവളപ്പാറയിൽ ഇന്നു സ്ഥല പരിശോധനയ്ക്കെത്തും.