തിരുവനന്തപുരം: ദളിത് ക്രിസ്ത്യൻ ജനാധിപത്യ അവകാശ സമ്മേളനം 31 ന് കോട്ടയം ട്രേഡ് സെന്ററിൽ വച്ചു നടക്കുമെന്ന് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദളിത് ക്രൈസ്തവരെ സാന്പത്തിക ദുർബല വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കുക, ദളിത് ക്രൈസ്തവരുടെ ജനസംഖ്യ പ്രത്യേകം തിട്ടപ്പെടുത്തുക, ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുക തുടങ്ങിയ അവശ്യങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി ഉന്നയിക്കും. ഒഇസിയിൽ തുടരുന്നതിനാൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സാന്പത്തിക സംവരണ വിഭാഗത്തിൽ പെടുത്താനുള്ള നീക്കം തുടങ്ങിയത്. എന്നാൽ ദളിത് ക്രൈസ്തവർക്ക്സംവരണം ലഭ്യമാക്കുന്നതിൽ നിന്ന് പിൻവാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സംഘടനാ പ്രതിനിധികൾ ആരോപിച്ചു. സാമൂഹികാവസ്ഥയ്ക്ക് യാതൊരു പുരോഗതിയുമില്ലാത്ത പശ്ചാത്തലത്തിൽ ദളിത് ക്രൈസ്തവരെ എസ് സിസിസി (ഷെഡ്യൂൾഡ് കാസ്റ്റ് കണ്വേർട്ടഡ് ടു ക്രിസ്റ്റ്യാനിറ്റി) ആയി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദളിത് ക്രൈസ്തവരെ സാന്പത്തിക ദുർബല വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കുക, ദളിത് ക്രൈസ്തവരുടെ ജനസംഖ്യ പ്രത്യേകം തിട്ടപ്പെടുത്തുക, ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുക തുടങ്ങിയ അവശ്യങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി ഉന്നയിക്കും. ഒഇസിയിൽ തുടരുന്നതിനാൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സാന്പത്തിക സംവരണ വിഭാഗത്തിൽ പെടുത്താനുള്ള നീക്കം തുടങ്ങിയത്. എന്നാൽ ദളിത് ക്രൈസ്തവർക്ക്സംവരണം ലഭ്യമാക്കുന്നതിൽ നിന്ന് പിൻവാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സംഘടനാ പ്രതിനിധികൾ ആരോപിച്ചു. സാമൂഹികാവസ്ഥയ്ക്ക് യാതൊരു പുരോഗതിയുമില്ലാത്ത പശ്ചാത്തലത്തിൽ ദളിത് ക്രൈസ്തവരെ എസ് സിസിസി (ഷെഡ്യൂൾഡ് കാസ്റ്റ് കണ്വേർട്ടഡ് ടു ക്രിസ്റ്റ്യാനിറ്റി) ആയി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.