തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽനിന്നു പിരിച്ച തുക കെഎസ്ഇബി വിവാദത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ജീവനക്കാരിൽനിന്നു പത്തു തവണകളായി പിരിച്ചെടുത്ത 131.26 കോടി രൂപയുടെ ചെക്ക് ഇന്നലെ മന്ത്രി എം.എം. മണിയാണു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. സാലറി ചലഞ്ചിലൂടെ പിരിച്ച തുക കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു നൽകാതിരുന്നതു വിവാദമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നു നൽകിയ 50 കോടി രൂപയ്ക്കു പുറമേയാണ് ഇന്നലെ നൽകിയ 131.26 കോടി രൂപ.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ജീവനക്കാരിൽനിന്നു പത്തു തവണകളായി പിരിച്ചെടുത്ത 131.26 കോടി രൂപയുടെ ചെക്ക് ഇന്നലെ മന്ത്രി എം.എം. മണിയാണു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. സാലറി ചലഞ്ചിലൂടെ പിരിച്ച തുക കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു നൽകാതിരുന്നതു വിവാദമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നു നൽകിയ 50 കോടി രൂപയ്ക്കു പുറമേയാണ് ഇന്നലെ നൽകിയ 131.26 കോടി രൂപ.