തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് റദ്ദാക്കിയത്.
തു ടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് കഴിഞ്ഞ ദിവസം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുന്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
കാ രണം കാണിക്കൽ നോട്ടീസിന് വഫ സമയപരിധിക്കുള്ളിൽ വിശദീകരണം നൽകിയിട്ടില്ലെന്ന് ആർടിഒ പറഞ്ഞു.
നേരത്തെ അമിത വേഗത്തിനും സണ്‍ ഫിലിം ഒട്ടിച്ചതിനും വഫ പിഴയടച്ചിരുന്നു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അപകടം നടന്ന ഉടൻതന്നെ ശ്രീറാമിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പ്രഖ്യാപിച്ചിരുന്നതാണ്.
തു ടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് കഴിഞ്ഞ ദിവസം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുന്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
കാ രണം കാണിക്കൽ നോട്ടീസിന് വഫ സമയപരിധിക്കുള്ളിൽ വിശദീകരണം നൽകിയിട്ടില്ലെന്ന് ആർടിഒ പറഞ്ഞു.
നേരത്തെ അമിത വേഗത്തിനും സണ്‍ ഫിലിം ഒട്ടിച്ചതിനും വഫ പിഴയടച്ചിരുന്നു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അപകടം നടന്ന ഉടൻതന്നെ ശ്രീറാമിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പ്രഖ്യാപിച്ചിരുന്നതാണ്.