തിരുവനന്തപുരം: പ്രളയം, മഴ ദുരന്തം എന്നിവയ്ക്ക് ഇരയായി വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്ന അരലക്ഷത്തിലധികം പേർക്ക് സാമൂഹ്യ, മനഃശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാൻ കഴിഞ്ഞതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതുവരെ 743 ക്യാമ്പ് വിസിറ്റുകളും 1,191 ഭവന സന്ദർശനങ്ങളും നടത്തി. ഇതുവഴി 42,493 പേർക്ക് ഗ്രൂപ്പ് തെറാപ്പികളും 10,698 പേർക്ക് സൈക്കോ സോഷ്യൽ പരിചരണവും നൽകി. ഇതിനു പുറമേ കൂടുതൽ ഇടപെടലുകൾ ആവശ്യമുള്ള 415 പേർക്ക് ഔഷധ ചികിത്സയും നൽകി. ആഗസ്റ്റ് 19 വരെയുള്ള കണക്കുകളാണിത്.
ഇതുവരെ 743 ക്യാമ്പ് വിസിറ്റുകളും 1,191 ഭവന സന്ദർശനങ്ങളും നടത്തി. ഇതുവഴി 42,493 പേർക്ക് ഗ്രൂപ്പ് തെറാപ്പികളും 10,698 പേർക്ക് സൈക്കോ സോഷ്യൽ പരിചരണവും നൽകി. ഇതിനു പുറമേ കൂടുതൽ ഇടപെടലുകൾ ആവശ്യമുള്ള 415 പേർക്ക് ഔഷധ ചികിത്സയും നൽകി. ആഗസ്റ്റ് 19 വരെയുള്ള കണക്കുകളാണിത്.