തിരുവനന്തപുരം: കാന്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കാൻ കോളജ് അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് കാന്പസുകളിൽ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. കെഎസ്യുവും സോജൻ ഫ്രാൻസിസും തമ്മിലുള്ള കേസിൽ 2003 ലാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പാസാക്കിയത്. കാന്പസിനുള്ളിൽ ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ കുട്ടികൾ നടത്തുന്ന യോഗങ്ങൾ നിരോധിക്കാൻ കോളജ് അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെ ന്നും ഹൈക്കോടതി വിധിയിലുണ്ട്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി കാന്പസിൽ ആത്മഹത്യക്കു ശ്രമിച്ച കേസിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കേസിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽ കർശനമായി നിയന്ത്രിക്കുന്നതിനു സർക്കാർ നിയമനിർമാണം നടത്തണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കാന്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. പരാതി പരിഹാര സെൽ, റാഗിംഗ് വിരുദ്ധ കമ്മിറ്റി, അച്ചടക്ക കമ്മിറ്റി തുടങ്ങിയവ നടപ്പിലാക്കണം. കൗണ്‍സലിംഗ് സെന്ററുകൾ സ്ഥാപിക്കണം. അക്കാദമിക്, ഹാജർ നിരീക്ഷണ കമ്മിറ്റികൾ രൂപീകരിക്കണം. ക്ലാസ് തലത്തിൽ അധ്യാപക- രക്ഷകർതൃസമിതി രൂപീകരിക്കണം. പ്രിൻസിപ്പൽ നിയമനം ജൂണ്‍ ആദ്യം നടത്തണം. 15 ൽ കൂടുതൽ വകുപ്പുകൾ ഉണ്ടെ ങ്കിൽ രണ്ടു വൈസ് പ്രിൻസിപ്പൽമാരെ നിയമിക്കണം.
കാന്പസ് രാഷ്ട്രീയം കർശന നിയന്ത്രണത്തോടെ തുടരാം. എന്നാൽ ലിംഗ്ദോ കമ്മിറ്റി ശിപാർശകൾ കോളജുകൾക്ക് സ്വയം നടപ്പിലാക്കാവുന്നതാണ്. വൈകിട്ട് അഞ്ചിന് ശേഷം കാന്പസിൽ വിദ്യാർത്ഥികൾ നിൽക്കരുത്. വൈകിട്ട് ആറിന് ശേഷം പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ കാന്പസിൽ ആരും പ്രവേശിക്കരുത്. പരീക്ഷാ ഹാൾ, പ്രിൻസിപ്പൽ ചേന്പർ, ഓഫീസ്, നിർദിഷ്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സി സി ടി വി സ്ഥാപിക്കണം.
പഠനം പൂർത്തിയാക്കിയവരെ കോളജിൽ തുടരാൻ അനുവദിക്കരുത്. കോളജ് യൂണിയൻ പ്രവർത്തന വൈകല്യം സ്റ്റാഫ് അഡ്വൈസറുടെ കാര്യക്ഷമതയില്ലായ്മയായി കണക്കാക്കി നടപടിയെടുക്കണം. കലാ, കായിക പരിപാടികളുമായി ബന്ധപ്പെട്ട് അക്രമമുണ്ടായാൽ യൂണിയൻ അംഗങ്ങൾക്ക് പങ്കുണ്ടെ ങ്കിൽ യൂണിയൻ പിരിച്ചുവിടണം.
കോപ്പിയടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം. യു ജി സി നിർദേശമനുസരിച്ച് അധ്യാപകർ ആഴ്ചയിൽ 40 മണിക്കൂർ കാന്പസിലുണ്ടാകണം. പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയവയുടെ പരീക്ഷ നടത്താൻ കോളജുകൾ തെരഞ്ഞെടുക്കരുത്. സെമസ്റ്റർ പരീക്ഷ, റിസൾട്ട് എന്നിവയിലെ കാലതാമസം സർവകലാശാലയുടെ വീഴ്ചയാണെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ. പി. എസ്. അജിത സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ ശിപാർശകളെല്ലാം നടപ്പിലാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനാധിപത്യം അനുശാസിക്കുന്ന സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും ഉറപ്പു വരുത്തുന്ന നിയമാവലിക്കുള്ളിൽ നിന്ന് സംഘനടാ പ്രവർത്തനം നടത്താമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ റിപ്പോർട്ടിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി കാന്പസിൽ ആത്മഹത്യക്കു ശ്രമിച്ച കേസിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കേസിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽ കർശനമായി നിയന്ത്രിക്കുന്നതിനു സർക്കാർ നിയമനിർമാണം നടത്തണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കാന്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. പരാതി പരിഹാര സെൽ, റാഗിംഗ് വിരുദ്ധ കമ്മിറ്റി, അച്ചടക്ക കമ്മിറ്റി തുടങ്ങിയവ നടപ്പിലാക്കണം. കൗണ്‍സലിംഗ് സെന്ററുകൾ സ്ഥാപിക്കണം. അക്കാദമിക്, ഹാജർ നിരീക്ഷണ കമ്മിറ്റികൾ രൂപീകരിക്കണം. ക്ലാസ് തലത്തിൽ അധ്യാപക- രക്ഷകർതൃസമിതി രൂപീകരിക്കണം. പ്രിൻസിപ്പൽ നിയമനം ജൂണ്‍ ആദ്യം നടത്തണം. 15 ൽ കൂടുതൽ വകുപ്പുകൾ ഉണ്ടെ ങ്കിൽ രണ്ടു വൈസ് പ്രിൻസിപ്പൽമാരെ നിയമിക്കണം.
കാന്പസ് രാഷ്ട്രീയം കർശന നിയന്ത്രണത്തോടെ തുടരാം. എന്നാൽ ലിംഗ്ദോ കമ്മിറ്റി ശിപാർശകൾ കോളജുകൾക്ക് സ്വയം നടപ്പിലാക്കാവുന്നതാണ്. വൈകിട്ട് അഞ്ചിന് ശേഷം കാന്പസിൽ വിദ്യാർത്ഥികൾ നിൽക്കരുത്. വൈകിട്ട് ആറിന് ശേഷം പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ കാന്പസിൽ ആരും പ്രവേശിക്കരുത്. പരീക്ഷാ ഹാൾ, പ്രിൻസിപ്പൽ ചേന്പർ, ഓഫീസ്, നിർദിഷ്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സി സി ടി വി സ്ഥാപിക്കണം.
പഠനം പൂർത്തിയാക്കിയവരെ കോളജിൽ തുടരാൻ അനുവദിക്കരുത്. കോളജ് യൂണിയൻ പ്രവർത്തന വൈകല്യം സ്റ്റാഫ് അഡ്വൈസറുടെ കാര്യക്ഷമതയില്ലായ്മയായി കണക്കാക്കി നടപടിയെടുക്കണം. കലാ, കായിക പരിപാടികളുമായി ബന്ധപ്പെട്ട് അക്രമമുണ്ടായാൽ യൂണിയൻ അംഗങ്ങൾക്ക് പങ്കുണ്ടെ ങ്കിൽ യൂണിയൻ പിരിച്ചുവിടണം.
കോപ്പിയടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം. യു ജി സി നിർദേശമനുസരിച്ച് അധ്യാപകർ ആഴ്ചയിൽ 40 മണിക്കൂർ കാന്പസിലുണ്ടാകണം. പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയവയുടെ പരീക്ഷ നടത്താൻ കോളജുകൾ തെരഞ്ഞെടുക്കരുത്. സെമസ്റ്റർ പരീക്ഷ, റിസൾട്ട് എന്നിവയിലെ കാലതാമസം സർവകലാശാലയുടെ വീഴ്ചയാണെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ. പി. എസ്. അജിത സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ ശിപാർശകളെല്ലാം നടപ്പിലാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനാധിപത്യം അനുശാസിക്കുന്ന സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും ഉറപ്പു വരുത്തുന്ന നിയമാവലിക്കുള്ളിൽ നിന്ന് സംഘനടാ പ്രവർത്തനം നടത്താമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ റിപ്പോർട്ടിൽ പറഞ്ഞു.