തൃശൂർ: മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവും ഏർപ്പെടുത്താത്തതിനു തൃശൂർ കോർപറേഷൻ നാലരക്കോടി രൂപ പിഴ അടയ്ക്കണമെന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്.
കഴിഞ്ഞ വർഷം ഏപ്രിൽ 18 നു മുന്‍പ് മലിനീകരണ നിയന്ത്രണ സംവിധാനം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയിരുന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് ഇത്രയും ഭീമമായ തുക പിഴ ചുമത്തിയത്. ഇതാദ്യമായാണു മലിനീകരണ നിയന്ത്രണ ബോർഡ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താത്തതിനു പിഴ ചുമത്തുന്നത്.
പിഴത്തുക അടയ്ക്കുന്നതു സംബന്ധിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഴത്തുകയിൽ 1.92 കോടി രൂപ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്തതിനും 2.52 കോടി രൂപ പ്രവർത്തിപ്പിക്കാത്തതിനുമാണെന്നു നോട്ടീസിൽ പറയുന്നു.
തൃശൂർ കോർപറേഷനു ശക്തൻ നഗറിൽ നാമമാത്രമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. ശക്തൻ മാർക്കറ്റിലെ മാലിന്യങ്ങൾ പോലും സംസ്കരിക്കാനുള്ള ശേഷി ഇതിനില്ല. 86,650 വീടുകളും 15,500 സ്ഥാപനങ്ങളുമുള്ള തൃശൂർ കോർപറേഷനിൽ ദിവസേന 177 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. പിഴത്തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചേക്കും.
കഴിഞ്ഞ വർഷം ഏപ്രിൽ 18 നു മുന്‍പ് മലിനീകരണ നിയന്ത്രണ സംവിധാനം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയിരുന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് ഇത്രയും ഭീമമായ തുക പിഴ ചുമത്തിയത്. ഇതാദ്യമായാണു മലിനീകരണ നിയന്ത്രണ ബോർഡ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താത്തതിനു പിഴ ചുമത്തുന്നത്.
പിഴത്തുക അടയ്ക്കുന്നതു സംബന്ധിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഴത്തുകയിൽ 1.92 കോടി രൂപ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്തതിനും 2.52 കോടി രൂപ പ്രവർത്തിപ്പിക്കാത്തതിനുമാണെന്നു നോട്ടീസിൽ പറയുന്നു.
തൃശൂർ കോർപറേഷനു ശക്തൻ നഗറിൽ നാമമാത്രമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. ശക്തൻ മാർക്കറ്റിലെ മാലിന്യങ്ങൾ പോലും സംസ്കരിക്കാനുള്ള ശേഷി ഇതിനില്ല. 86,650 വീടുകളും 15,500 സ്ഥാപനങ്ങളുമുള്ള തൃശൂർ കോർപറേഷനിൽ ദിവസേന 177 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. പിഴത്തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചേക്കും.