തിരുവനന്തപുരം: പിഎസ്സി നടത്തിയ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടു സമ്മതിച്ച് പ്രതികൾ. പിഎസ്സി പരീക്ഷയിൽ ഉത്തരങ്ങൾ ചോർന്നുകിട്ടിയതായി പ്രതികളായ നസീമും ശിവരഞ്ജിത്തും ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. എസ്എംഎസ് വഴിയാണ് ഉത്തരങ്ങൾ ലഭിച്ചതെന്നും ഇവർ വെളിപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചിട്ടില്ലെന്നാണു സൂചന. പിഎസ്സിയുടെ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷാ ക്രമക്കേടിൽ കേസെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സഹായികളായ പ്രതികളെ പിടികൂടുന്നതിനു ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. പിഎസ്സി പരീക്ഷാ പേപ്പർ ചോർത്തി എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പോലീസുകാരനുൾപ്പെടെയുള്ള പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. വഞ്ചന, ഗൂഢാലോചന തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
പരീക്ഷാഹാളിനുള്ളിൽ പ്രതികൾ മൊബൈലോ സ്മാർട്ട് വാച്ചോ നാനോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്.
യൂണിവേഴ്സിറ്റി കോളജിൽ നിന്ന് പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികൾ തട്ടിപ്പു നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി കഴിഞ്ഞ എട്ടിനാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകൾ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്നു തെളിഞ്ഞാൽ മാത്രമേ പ്രതികൾക്കെതിരേ മറ്റു വകുപ്പുകൾ ചുമത്താൻ സാധിക്കൂ. അതിന് എംസ്എംഎസ് അയച്ച പ്രതികൾകൂടി പിടിയിലാകേണ്ടതുണ്ട്.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽനിന്ന് എസ് എംഎസ് വഴി ഉത്തരങ്ങൾ അയച്ച എസ്എപി ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥൻ ഗോകുലും സുഹൃത്തും ഒളിവിലാണ്.
കേസിലെ മറ്റ് രണ്ടു പ്രതികൾ യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ റിമാൻഡിലാണ്. ഉത്തരം അയയ്ക്കാനായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തുകയെന്നത് കേസ് അന്വേഷണത്തിൽ നിർണായകമാകും.
ഈ ഫോണുകളിൽ നിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ തെളിവുകൾ കണ്ടെത്തേണ്ടത്. അറസ്റ്റ് വൈകുന്നതോടെ പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള സാഹചര്യം ലഭിക്കും. പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല.
പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷാ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്സിയുടെ വിജിലൻസ് വിഭാഗമാണ്. രഹസ്യമായി വിവരങ്ങൾ പോലീസിനു കൈമാറി കേസെടുത്ത് പ്രതികളെ കൈയോടെ പിടികൂടുന്നതിനു പകരം പത്രസമ്മേളനം നടത്തി മറ്റു പ്രതികൾക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് പിഎസ്സി അധികൃതർ ചെയ്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കോടതി അനുമതിയോടെയാണ് ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്.
കൂടുതൽ വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചിട്ടില്ലെന്നാണു സൂചന. പിഎസ്സിയുടെ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷാ ക്രമക്കേടിൽ കേസെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും സഹായികളായ പ്രതികളെ പിടികൂടുന്നതിനു ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. പിഎസ്സി പരീക്ഷാ പേപ്പർ ചോർത്തി എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പോലീസുകാരനുൾപ്പെടെയുള്ള പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. വഞ്ചന, ഗൂഢാലോചന തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
പരീക്ഷാഹാളിനുള്ളിൽ പ്രതികൾ മൊബൈലോ സ്മാർട്ട് വാച്ചോ നാനോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്.
യൂണിവേഴ്സിറ്റി കോളജിൽ നിന്ന് പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികൾ തട്ടിപ്പു നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി കഴിഞ്ഞ എട്ടിനാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകൾ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്നു തെളിഞ്ഞാൽ മാത്രമേ പ്രതികൾക്കെതിരേ മറ്റു വകുപ്പുകൾ ചുമത്താൻ സാധിക്കൂ. അതിന് എംസ്എംഎസ് അയച്ച പ്രതികൾകൂടി പിടിയിലാകേണ്ടതുണ്ട്.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽനിന്ന് എസ് എംഎസ് വഴി ഉത്തരങ്ങൾ അയച്ച എസ്എപി ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥൻ ഗോകുലും സുഹൃത്തും ഒളിവിലാണ്.
കേസിലെ മറ്റ് രണ്ടു പ്രതികൾ യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ റിമാൻഡിലാണ്. ഉത്തരം അയയ്ക്കാനായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തുകയെന്നത് കേസ് അന്വേഷണത്തിൽ നിർണായകമാകും.
ഈ ഫോണുകളിൽ നിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ തെളിവുകൾ കണ്ടെത്തേണ്ടത്. അറസ്റ്റ് വൈകുന്നതോടെ പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള സാഹചര്യം ലഭിക്കും. പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല.
പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷാ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്സിയുടെ വിജിലൻസ് വിഭാഗമാണ്. രഹസ്യമായി വിവരങ്ങൾ പോലീസിനു കൈമാറി കേസെടുത്ത് പ്രതികളെ കൈയോടെ പിടികൂടുന്നതിനു പകരം പത്രസമ്മേളനം നടത്തി മറ്റു പ്രതികൾക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് പിഎസ്സി അധികൃതർ ചെയ്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കോടതി അനുമതിയോടെയാണ് ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്.