തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പിൽനിന്നു റിലയൻസിനെ ഒഴിവാക്കിയതിനെത്തു ടർന്നു പദ്ധതി നീണ്ടുപോകും. പുതിയ ടെൻഡർ ക്ഷണിച്ചു നടപടികൾ പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണ്ടിവരും. ഇതോടെ ജീവനക്കാർ കടുത്ത ആശങ്കയിലായി.
സ്പെഷാലിറ്റി സൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്താൻ റിലയൻസ് തയാറായില്ല മാത്രമല്ല, ആശുപത്രികൾ ആവശ്യപ്പെട്ടാൽ കരാറിൽ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇൻഷ്വറൻസ് കന്പനി നൽകണമെന്ന വ്യവസ്ഥ അംഗീകരിക്കാനും അവർ തയാറായില്ല. മികച്ച ആശുപത്രികളെ ഉൾപ്പെടുത്തിയാൽ മാത്രമേ മെഡിസെപ് പദ്ധതി റിലയൻസിനു കൈമാറുകയുള്ളൂവെന്നു മന്ത്രി ഡോ.ടി.എം. തോമസ് ഐസക് നേരത്തേ പറഞ്ഞിരുന്നു. നിലവിലെ പോരായ്മകൾ പരിഹരിക്കാൻ റിലയൻസിനു സർക്കാർ സമയവും നൽകി. എന്നാൽ, അതുണ്ടായില്ല. ഇതേത്തുടർന്നാണ് ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നു റിലയൻസിനെ ഒഴിവാക്കിയത്.സർക്കാർ ജീവനക്കാർക്കു പുറമേ പെൻഷൻകാർക്കു കൂടി പങ്കാളിത്തമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണു മെഡിസെപ്. മെഡിസെപിന്റെ നടത്തിപ്പു ചുമതല റിലയൻസിനു കൈമാറാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ 90 ശതമാനവും പദ്ധതിയോടു സഹകരിക്കാൻ തയാറാവാത്തതാണ് അനിശ്ചിതത്വത്തിനുള്ള കാരണം. ടെൻഡറിൽ അഞ്ചു കന്പനികൾ പങ്കെടുത്തതിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം നിർദേശിച്ചതു റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനി ആയിരുന്നു. അങ്ങനെയാണ് റിലയൻസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ, ഇതുവരെ റിലയൻസുമായി സർക്കാർ ഒപ്പിട്ടിരുന്നില്ല. ഒപ്പിട്ടാൽ ഉടൻ ആദ്യ ഗഡു പ്രീമിയമായി 167 കോടി കൈമാറേണ്ടി വരും. അതിനാലാണ് ഒപ്പിടുന്നതു വൈകിച്ചത്.
അതേസമയം, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു.
സ്പെഷാലിറ്റി സൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്താൻ റിലയൻസ് തയാറായില്ല മാത്രമല്ല, ആശുപത്രികൾ ആവശ്യപ്പെട്ടാൽ കരാറിൽ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇൻഷ്വറൻസ് കന്പനി നൽകണമെന്ന വ്യവസ്ഥ അംഗീകരിക്കാനും അവർ തയാറായില്ല. മികച്ച ആശുപത്രികളെ ഉൾപ്പെടുത്തിയാൽ മാത്രമേ മെഡിസെപ് പദ്ധതി റിലയൻസിനു കൈമാറുകയുള്ളൂവെന്നു മന്ത്രി ഡോ.ടി.എം. തോമസ് ഐസക് നേരത്തേ പറഞ്ഞിരുന്നു. നിലവിലെ പോരായ്മകൾ പരിഹരിക്കാൻ റിലയൻസിനു സർക്കാർ സമയവും നൽകി. എന്നാൽ, അതുണ്ടായില്ല. ഇതേത്തുടർന്നാണ് ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നു റിലയൻസിനെ ഒഴിവാക്കിയത്.സർക്കാർ ജീവനക്കാർക്കു പുറമേ പെൻഷൻകാർക്കു കൂടി പങ്കാളിത്തമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണു മെഡിസെപ്. മെഡിസെപിന്റെ നടത്തിപ്പു ചുമതല റിലയൻസിനു കൈമാറാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ 90 ശതമാനവും പദ്ധതിയോടു സഹകരിക്കാൻ തയാറാവാത്തതാണ് അനിശ്ചിതത്വത്തിനുള്ള കാരണം. ടെൻഡറിൽ അഞ്ചു കന്പനികൾ പങ്കെടുത്തതിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം നിർദേശിച്ചതു റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനി ആയിരുന്നു. അങ്ങനെയാണ് റിലയൻസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ, ഇതുവരെ റിലയൻസുമായി സർക്കാർ ഒപ്പിട്ടിരുന്നില്ല. ഒപ്പിട്ടാൽ ഉടൻ ആദ്യ ഗഡു പ്രീമിയമായി 167 കോടി കൈമാറേണ്ടി വരും. അതിനാലാണ് ഒപ്പിടുന്നതു വൈകിച്ചത്.
അതേസമയം, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു.