കോട്ടയം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ നടപടി സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ജേർണലിസ്റ്റ് വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തിയാകും സഹായം ലഭ്യമാക്കുക. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് ഈ സ്കീമിൽ ലഭ്യമാകുന്ന പരമാവധി സഹായം നൽകും. കെ.എം. ബഷീർ മരിച്ച കേസിന്റെ വിശദാംശങ്ങൾ കൂടുതൽ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം പ്രളയക്കെടുതി റിപ്പോർട്ട് ചെയ്യാൻപോയ രണ്ട് മാധ്യമപ്രവർത്തകർ വള്ളംമറിഞ്ഞ് മരിച്ചസംഭവത്തിലും ആവശ്യമായ ഇടപെടൽ നടത്തും. മുണ്ടാറിൽ മുങ്ങിമരിച്ച മാധ്യമ പ്രവർത്തകരായ സജിയുടേയും ബിപിന്റേയും കുടുംബങ്ങളുടെ അപേക്ഷയിലുള്ള തീരുമാനം വേഗത്തിലാക്കാൻ കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ജേർണലിസ്റ്റ് വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തിയാകും സഹായം ലഭ്യമാക്കുക. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് ഈ സ്കീമിൽ ലഭ്യമാകുന്ന പരമാവധി സഹായം നൽകും. കെ.എം. ബഷീർ മരിച്ച കേസിന്റെ വിശദാംശങ്ങൾ കൂടുതൽ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം പ്രളയക്കെടുതി റിപ്പോർട്ട് ചെയ്യാൻപോയ രണ്ട് മാധ്യമപ്രവർത്തകർ വള്ളംമറിഞ്ഞ് മരിച്ചസംഭവത്തിലും ആവശ്യമായ ഇടപെടൽ നടത്തും. മുണ്ടാറിൽ മുങ്ങിമരിച്ച മാധ്യമ പ്രവർത്തകരായ സജിയുടേയും ബിപിന്റേയും കുടുംബങ്ങളുടെ അപേക്ഷയിലുള്ള തീരുമാനം വേഗത്തിലാക്കാൻ കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.