കൊച്ചി: സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തു.
പെരുന്പാവൂർ മാറന്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓട്ടോതൊഴിലാളിയായ അൻസാർ അലി സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗവും എഐവൈഎഫ് പെരുന്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്.
മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു പരിക്കേറ്റ സംഭവത്തിൽ എറണാകുളം സെൻട്രൽ എസ്ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. മാർച്ചിനിടെ അസി. കമ്മീഷണർ കെ. ലാൽജി ഉൾപ്പെടെ പോലീസുകാർക്കും പരിക്കേറ്റിരുന്നു. പോലീസുകാർക്കു പരിക്കേറ്റ സംഭവത്തിലാണ് അൻവർ അലിയെ അറസ്റ്റ് ചെയ്തത്.
സംഘർഷത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ ഏബ്രഹാം എംഎൽഎ എന്നിവരുൾപ്പെടെയുള്ളവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
നൂറോളം സിപിഐ പ്രവർത്തകർ അക്രമത്തിൽ പങ്കെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്യായമായി സംഘം ചേർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ പരിക്കേല്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.
ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയാവശ്യപ്പെട്ടു ജൂലൈ 23നു സിപിഐ നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്.
സിഐക്കെതിരേ നിലവിൽ നടപടി സ്വീകരിച്ചിട്ടില്ല. അൻസാർ അലിയെ അറസ്റ്റ് ചെയ്തതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയായ അൻസാർ അലിയെ ആലുവയിലേക്കും അവിടെയെത്തിയപ്പോൾ കളമശേരിയിലേക്കും ഓട്ടം വിളിച്ചു ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പൊതുപ്രവർത്തകരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നതു കേട്ടുകേൾവി ഇല്ലാത്തതാണ്. അൻസാർ അലിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പെരുന്പാവൂർ മാറന്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓട്ടോതൊഴിലാളിയായ അൻസാർ അലി സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗവും എഐവൈഎഫ് പെരുന്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്.
മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു പരിക്കേറ്റ സംഭവത്തിൽ എറണാകുളം സെൻട്രൽ എസ്ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. മാർച്ചിനിടെ അസി. കമ്മീഷണർ കെ. ലാൽജി ഉൾപ്പെടെ പോലീസുകാർക്കും പരിക്കേറ്റിരുന്നു. പോലീസുകാർക്കു പരിക്കേറ്റ സംഭവത്തിലാണ് അൻവർ അലിയെ അറസ്റ്റ് ചെയ്തത്.
സംഘർഷത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ ഏബ്രഹാം എംഎൽഎ എന്നിവരുൾപ്പെടെയുള്ളവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
നൂറോളം സിപിഐ പ്രവർത്തകർ അക്രമത്തിൽ പങ്കെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്യായമായി സംഘം ചേർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ പരിക്കേല്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.
ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയാവശ്യപ്പെട്ടു ജൂലൈ 23നു സിപിഐ നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്.
സിഐക്കെതിരേ നിലവിൽ നടപടി സ്വീകരിച്ചിട്ടില്ല. അൻസാർ അലിയെ അറസ്റ്റ് ചെയ്തതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയായ അൻസാർ അലിയെ ആലുവയിലേക്കും അവിടെയെത്തിയപ്പോൾ കളമശേരിയിലേക്കും ഓട്ടം വിളിച്ചു ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പൊതുപ്രവർത്തകരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നതു കേട്ടുകേൾവി ഇല്ലാത്തതാണ്. അൻസാർ അലിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.