കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 27 -ാമത് സിനഡിന്റെ രണ്ടാമത്തെ സമ്മേളനം ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാർഥനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ രൂപതകളുടെയും ഉദാരപൂർവകമായ സഹകരണം ഉണ്ടാകണമെന്നു കർദിനാൾ ആഹ്വാനം ചെയ്തു.
മരണമടഞ്ഞ സാത്ന രൂപതയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി. മറ്റത്തെയും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റായി ശുശ്രൂഷ ചെയ്തുവരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാർ ആലഞ്ചേരി അനുസ്മരിച്ചു.
സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാൻ സിനഡ് അംഗങ്ങൾ എല്ലാവരും ഒരേമനസോടെ ചർച്ചകളിൽ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡിൽ തന്നെ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഫസ്റ്റ് കൗണ്‍സിലർ മോണ്‍സിഞ്ഞോർ മിത്യ ലെസ്കോവർ സിനഡിനെ അഭിസംബോധന ചെയ്തു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അനുശോചനം മോണ്‍സിഞ്ഞോർ സിനഡിനെ അറിയിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സിനഡിൽ പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചു. അദിലബാദ് രൂപതാധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ഒരുമിച്ചു ദിവ്യബലിയർപ്പിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ 56 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നിൽക്കും.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാർഥനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ രൂപതകളുടെയും ഉദാരപൂർവകമായ സഹകരണം ഉണ്ടാകണമെന്നു കർദിനാൾ ആഹ്വാനം ചെയ്തു.
മരണമടഞ്ഞ സാത്ന രൂപതയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി. മറ്റത്തെയും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റായി ശുശ്രൂഷ ചെയ്തുവരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാർ ആലഞ്ചേരി അനുസ്മരിച്ചു.
സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാൻ സിനഡ് അംഗങ്ങൾ എല്ലാവരും ഒരേമനസോടെ ചർച്ചകളിൽ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡിൽ തന്നെ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഫസ്റ്റ് കൗണ്‍സിലർ മോണ്‍സിഞ്ഞോർ മിത്യ ലെസ്കോവർ സിനഡിനെ അഭിസംബോധന ചെയ്തു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അനുശോചനം മോണ്‍സിഞ്ഞോർ സിനഡിനെ അറിയിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സിനഡിൽ പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചു. അദിലബാദ് രൂപതാധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ഒരുമിച്ചു ദിവ്യബലിയർപ്പിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ 56 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നിൽക്കും.