കൊച്ചി: മൂന്നാറിലെ 110 അനധികൃത കെട്ടിടങ്ങൾക്ക് നൽകിയ വൈദ്യുതി കണക്ഷനുകളുടെ കാര്യത്തിൽ എന്തു നടപടിയെടുത്തെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ സ്റ്റേറ്റ്മെന്റ് നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി.
മൂന്നാർ മേഖലയിൽ കെട്ടിടങ്ങൾക്ക് എൻഒസിയുണ്ടോയെന്നു നോക്കാതെ വൈദ്യുതി കണക്ഷൻ നൽകാൻ ഊർജ വകുപ്പു സെക്രട്ടറിയിറക്കിയ ഉത്തരവ് കോടതിയലക്ഷ്യമാണെന്നാരോപിച്ച് മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.യു. ജോണ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
മൂന്നാറിലെ എട്ട് വില്ലേജുകളിൽ റവന്യു - തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എൻഒസിയില്ലാതെ കെട്ടിടങ്ങൾ നിർമിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതിനിടെ അനധികൃത കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകാനുള്ള സർക്കാരിന്റെ ഉത്തരവ് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. വിവാദ ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാലയളവിൽ വൈദ്യുതി കണക്ഷൻ നൽകിയ കെട്ടിടങ്ങളുടെ കാര്യത്തിൽ തീരുമാനം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് ഊർജ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ഇതു സംബന്ധിച്ച നടപടികൾ സർക്കാർ വിശദീകരിച്ചു. എന്നാൽ സ്റ്റേറ്റ്മെന്റ് നൽകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
മൂന്നാർ മേഖലയിൽ കെട്ടിടങ്ങൾക്ക് എൻഒസിയുണ്ടോയെന്നു നോക്കാതെ വൈദ്യുതി കണക്ഷൻ നൽകാൻ ഊർജ വകുപ്പു സെക്രട്ടറിയിറക്കിയ ഉത്തരവ് കോടതിയലക്ഷ്യമാണെന്നാരോപിച്ച് മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.യു. ജോണ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
മൂന്നാറിലെ എട്ട് വില്ലേജുകളിൽ റവന്യു - തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എൻഒസിയില്ലാതെ കെട്ടിടങ്ങൾ നിർമിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതിനിടെ അനധികൃത കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകാനുള്ള സർക്കാരിന്റെ ഉത്തരവ് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. വിവാദ ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാലയളവിൽ വൈദ്യുതി കണക്ഷൻ നൽകിയ കെട്ടിടങ്ങളുടെ കാര്യത്തിൽ തീരുമാനം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് ഊർജ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ഇതു സംബന്ധിച്ച നടപടികൾ സർക്കാർ വിശദീകരിച്ചു. എന്നാൽ സ്റ്റേറ്റ്മെന്റ് നൽകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.