കാഞ്ഞിരപ്പള്ളി/മറയൂർ: മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി.
പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
പിന്നീട് വനവിഭവങ്ങൾ ശേഖരിച്ചും കഴിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയി. പകല്‍ നായാടി നടക്കും, രാത്രി ഒരു ഗുഹയില്‍ കുട്ടിയമ്മയും സഹോദരങ്ങളും കിടക്കും. മൃഗങ്ങള്‍ വരാതിരിക്കാന്‍ ഗുഹയ്ക്കു മുന്പില് തീയിടും. തീ അണയാതിരിക്കാന്‍ ആരെങ്കിലും ഒരാള്‍ കാവലിരിക്കും. ഇതിനിടയില്‍ പുല്‍തൈലവും വാറ്റും. നാലു വര്‍ഷത്തോളം ഇങ്ങനെ ഗുഹയിലാണ് കുട്ടിയമ്മ താമസിച്ചത്. പുല്‍തൈലവും ഇറച്ചിയും മറയൂരില്‍ കൊണ്ടുപോയി വിറ്റാണ് കുട്ടിയമ്മ ഒരു വീട് വയ്ക്കുന്നത്.
പരുക്കന്‍ പെരുമാറ്റവും വേട്ടത്തോക്ക് കുത്തിയുള്ള കുട്ടിയമ്മയുടെ നില്‍പ്പും അടിമാലിയിലെയും മറയൂരിലെയും പുരുഷന്മാര്ക്കു പോലും കൗതുകമായിരുന്നു. 12 ഏക്കറോളം ഭൂമി തെളിച്ചു പട്ടയം സ്വന്തമാക്കി കൃഷി ചെയ്തെങ്കിലും കാട്ടുപന്നികള്‍ സമ്മതിച്ചില്ല. ഇതിനിടയില്‍ ചിതറിപ്പോയ കുടുംബത്തെയും കുട്ടിയമ്മ കണ്ടെത്തി കൂടെകൂട്ടി.
വർഷങ്ങൾക്കു ശേഷം കേരള തമിഴ്നാട് അതിര്‍ത്തിയിലെ ചുരുളിപെട്ടിയിലേക്കു താമസം മാറി.
1972ൽ വന്യജീവി നിയമം വരുന്നതിനു മുന്‍പ് തന്നെ കുട്ടിയമ്മ കൃഷിയിലേക്കു ചുവടുമാറ്റിയിരുന്നു. 1995ൽ എലിഫന്റ് പ്രോജക്ടിന്റെ ഭാഗമായി വനം - വന്യജീവി വകുപ്പുമായി ധാരണയാകുകയും അതിന്റെ അടിസ്ഥാനത്തിൽ ചുരുളിപ്പെട്ടിയിലുള്ള സ്ഥലം 55 ലക്ഷം രൂപയ്ക്കു വനംവകുപ്പിനു വിട്ടുകൊടുത്തു കുട്ടിയമ്മയും കുടുംബവും കാടിറങ്ങി. അന്നു വാർത്താമാധ്യമങ്ങളിൽ താരപരിവേഷമായിരുന്നു ശിക്കാരി കുട്ടിയമ്മയ്ക്കു ലഭിച്ചത്. കുട്ടിയമ്മയും കുടുംബവും കാഞ്ഞിരപ്പള്ളി ആനക്കല്ലിലും തുടർന്നു കപ്പാടും താമസിച്ചുവരികയാണ്. അവിടെ മാതാ ഓർഗാനിക് എന്ന ജൈവവള കന്പനി മകൻ ബാബു (ജോസഫ്) നടത്തുന്നു. ഇന്നലെ പുലർച്ചെയാണ് കുട്ടിയമ്മ മരിച്ചത്.
മക്കൾ: ബാബു, പരേതനായ മൈക്കിൾ. മരുമകൾ: ഷേർളി. കുട്ടിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കപ്പാടുള്ള വസതിയിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
പിന്നീട് വനവിഭവങ്ങൾ ശേഖരിച്ചും കഴിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയി. പകല്‍ നായാടി നടക്കും, രാത്രി ഒരു ഗുഹയില്‍ കുട്ടിയമ്മയും സഹോദരങ്ങളും കിടക്കും. മൃഗങ്ങള്‍ വരാതിരിക്കാന്‍ ഗുഹയ്ക്കു മുന്പില് തീയിടും. തീ അണയാതിരിക്കാന്‍ ആരെങ്കിലും ഒരാള്‍ കാവലിരിക്കും. ഇതിനിടയില്‍ പുല്‍തൈലവും വാറ്റും. നാലു വര്‍ഷത്തോളം ഇങ്ങനെ ഗുഹയിലാണ് കുട്ടിയമ്മ താമസിച്ചത്. പുല്‍തൈലവും ഇറച്ചിയും മറയൂരില്‍ കൊണ്ടുപോയി വിറ്റാണ് കുട്ടിയമ്മ ഒരു വീട് വയ്ക്കുന്നത്.
പരുക്കന്‍ പെരുമാറ്റവും വേട്ടത്തോക്ക് കുത്തിയുള്ള കുട്ടിയമ്മയുടെ നില്‍പ്പും അടിമാലിയിലെയും മറയൂരിലെയും പുരുഷന്മാര്ക്കു പോലും കൗതുകമായിരുന്നു. 12 ഏക്കറോളം ഭൂമി തെളിച്ചു പട്ടയം സ്വന്തമാക്കി കൃഷി ചെയ്തെങ്കിലും കാട്ടുപന്നികള്‍ സമ്മതിച്ചില്ല. ഇതിനിടയില്‍ ചിതറിപ്പോയ കുടുംബത്തെയും കുട്ടിയമ്മ കണ്ടെത്തി കൂടെകൂട്ടി.
വർഷങ്ങൾക്കു ശേഷം കേരള തമിഴ്നാട് അതിര്‍ത്തിയിലെ ചുരുളിപെട്ടിയിലേക്കു താമസം മാറി.
1972ൽ വന്യജീവി നിയമം വരുന്നതിനു മുന്‍പ് തന്നെ കുട്ടിയമ്മ കൃഷിയിലേക്കു ചുവടുമാറ്റിയിരുന്നു. 1995ൽ എലിഫന്റ് പ്രോജക്ടിന്റെ ഭാഗമായി വനം - വന്യജീവി വകുപ്പുമായി ധാരണയാകുകയും അതിന്റെ അടിസ്ഥാനത്തിൽ ചുരുളിപ്പെട്ടിയിലുള്ള സ്ഥലം 55 ലക്ഷം രൂപയ്ക്കു വനംവകുപ്പിനു വിട്ടുകൊടുത്തു കുട്ടിയമ്മയും കുടുംബവും കാടിറങ്ങി. അന്നു വാർത്താമാധ്യമങ്ങളിൽ താരപരിവേഷമായിരുന്നു ശിക്കാരി കുട്ടിയമ്മയ്ക്കു ലഭിച്ചത്. കുട്ടിയമ്മയും കുടുംബവും കാഞ്ഞിരപ്പള്ളി ആനക്കല്ലിലും തുടർന്നു കപ്പാടും താമസിച്ചുവരികയാണ്. അവിടെ മാതാ ഓർഗാനിക് എന്ന ജൈവവള കന്പനി മകൻ ബാബു (ജോസഫ്) നടത്തുന്നു. ഇന്നലെ പുലർച്ചെയാണ് കുട്ടിയമ്മ മരിച്ചത്.
മക്കൾ: ബാബു, പരേതനായ മൈക്കിൾ. മരുമകൾ: ഷേർളി. കുട്ടിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കപ്പാടുള്ള വസതിയിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.