തിരുവനന്തപുരം: പോലീസ് പുതിയ തോക്കുകളും തിരകളും വാങ്ങുന്നു. 500 ഇൻസാസ് തോക്കുകളും 1.5 ലക്ഷം വെടിയുണ്ടകളുമാണു വാങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച പണംകൊണ്ടു തോക്കുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
ഇഷാപ്പുർ റൈഫിൾ ഫാക്ടറിയിൽ നിന്ന് 3.48 കോടി രൂപ ചെലവഴിച്ചാണു തോക്കുകൾ വാങ്ങുക. വർഷങ്ങളായി ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നതാണ് ഇൻസാസ് ഇനത്തിൽപ്പെട്ട തോക്കുകൾ. ഇപ്പോൾ അർധസൈനിക വിഭാഗവും ഇത് ഉപയോഗിക്കുന്നുണ്ട്. എകെ 47 നോടു രൂപസാദൃശ്യമുള്ള ഇവയ്ക്ക് 25 ശതമാനം ഭാരക്കുറവുണ്ട്.
മഹാരാഷ്ട്രയിലെ വാറങ്കൽ ആയുധ നിർമാണശാലയിൽ നിന്നാണു വെടിയുണ്ടകൾ വാങ്ങുന്നത്. രണ്ട് ഇനത്തിൽപ്പെട്ട 1.5 ലക്ഷം വെടിയുണ്ടകൾക്കായുള്ള 76.13 ലക്ഷം രൂപ ആയുധ നിർമാണ ശാലയ്ക്കു കൈമാറാൻ അനുമതി നൽകി. പുതിയ കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളും ഏതാനും നാൾ മുൻപു വാങ്ങിയിരുന്നു. പിന്നാലെയാണ് തോക്കുകളും തിരകളും വാങ്ങുന്നതിനും അനുമതി നൽകിയത്.
ഈ വർഷമാദ്യം ഇവ വാങ്ങാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നു. പിന്നീടു സംസ്ഥാന സർക്കാർ ഫയൽ പരിശോധിച്ച് അനുമിത നൽകുകയായിരുന്നു. പോലീസിൽ ആയുധങ്ങൾ അടക്കമുള്ളവ വാങ്ങാൻ എല്ലാ സാന്പത്തിക വർഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പണം അനുവദിക്കാറുണ്ട്. മാവോയിസ്റ്റ് ഭീഷണി അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു കൂടുതൽ പണം കേരള പോലീസിനു ലഭിക്കാറുണ്ട്.
ഇഷാപ്പുർ റൈഫിൾ ഫാക്ടറിയിൽ നിന്ന് 3.48 കോടി രൂപ ചെലവഴിച്ചാണു തോക്കുകൾ വാങ്ങുക. വർഷങ്ങളായി ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നതാണ് ഇൻസാസ് ഇനത്തിൽപ്പെട്ട തോക്കുകൾ. ഇപ്പോൾ അർധസൈനിക വിഭാഗവും ഇത് ഉപയോഗിക്കുന്നുണ്ട്. എകെ 47 നോടു രൂപസാദൃശ്യമുള്ള ഇവയ്ക്ക് 25 ശതമാനം ഭാരക്കുറവുണ്ട്.
മഹാരാഷ്ട്രയിലെ വാറങ്കൽ ആയുധ നിർമാണശാലയിൽ നിന്നാണു വെടിയുണ്ടകൾ വാങ്ങുന്നത്. രണ്ട് ഇനത്തിൽപ്പെട്ട 1.5 ലക്ഷം വെടിയുണ്ടകൾക്കായുള്ള 76.13 ലക്ഷം രൂപ ആയുധ നിർമാണ ശാലയ്ക്കു കൈമാറാൻ അനുമതി നൽകി. പുതിയ കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളും ഏതാനും നാൾ മുൻപു വാങ്ങിയിരുന്നു. പിന്നാലെയാണ് തോക്കുകളും തിരകളും വാങ്ങുന്നതിനും അനുമതി നൽകിയത്.
ഈ വർഷമാദ്യം ഇവ വാങ്ങാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നു. പിന്നീടു സംസ്ഥാന സർക്കാർ ഫയൽ പരിശോധിച്ച് അനുമിത നൽകുകയായിരുന്നു. പോലീസിൽ ആയുധങ്ങൾ അടക്കമുള്ളവ വാങ്ങാൻ എല്ലാ സാന്പത്തിക വർഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പണം അനുവദിക്കാറുണ്ട്. മാവോയിസ്റ്റ് ഭീഷണി അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു കൂടുതൽ പണം കേരള പോലീസിനു ലഭിക്കാറുണ്ട്.