എടത്വ: സൈക്കിളിൽനിന്നു തെറിച്ചു റോഡിനു സമീപത്തെ ചാലിൽ വീണ ഒന്നാം ക്ലാസ് വിദ്യാർഥിക്കു മറ്റൊരു സൈക്കിളിലെത്തിയ പത്താം ക്ലാസുകാരൻ രക്ഷകനായി. തലവടി ഷാപ്പുപടി ജംഗ്ഷനു സമീപം പതിനെട്ടാംപറന്പിൽ സുധീഷിന്റെ മകനും കാവുംഭാഗം ഗവ. സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ അഭിജിത്തിനെയാണ് തലവടി ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഷാപ്പുപടി വാലയിൽപറന്പിൽ സുരേഷിന്റെ മകൻ സംഗീത്കുമാർ രക്ഷിച്ചത്. വീടിനു സമീപത്തെ പഞ്ചായത്ത് റോഡിലൂടെ ചെറിയ സൈക്കിൾ ഓടിക്കുന്നതിനിടയിൽ സമീപത്തെ ചാലിലേക്ക് അഭിജിത്ത് വീഴുകയായിരുന്നു.
ദൂരെനിന്നു മറ്റൊരു സൈക്കിളിൽ വരികയായിരുന്ന സംഗീത് കുമാർ ഈ കാഴ്ചകണ്ട് വെള്ളം നിറഞ്ഞുകിടക്കുന്ന ആഴമേറിയ ചാലിൽനിന്നു കുട്ടിയെ സാഹസികമായി കരയ്ക്കെത്തിക്കുകയുമായിരുന്നു. കരയ്ക്കെത്തിച്ചപ്പോൾ കുട്ടിക്കു സമീപത്തുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി.
ദൂരെനിന്നു മറ്റൊരു സൈക്കിളിൽ വരികയായിരുന്ന സംഗീത് കുമാർ ഈ കാഴ്ചകണ്ട് വെള്ളം നിറഞ്ഞുകിടക്കുന്ന ആഴമേറിയ ചാലിൽനിന്നു കുട്ടിയെ സാഹസികമായി കരയ്ക്കെത്തിക്കുകയുമായിരുന്നു. കരയ്ക്കെത്തിച്ചപ്പോൾ കുട്ടിക്കു സമീപത്തുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി.