പാലക്കാട്: 200 രൂപയുടെ 229 കള്ളനോട്ടുകളുമായി യുവാവിനെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുനങ്ങാട് പുതുവീട്ടിൽ ഷമീർ ബാബുവാണ് (37) അറസ്റ്റിലായത്. ഇയാളെ ടൗണ്‍ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നു ശനിയാഴ്ച വൈകുന്നേരം പാലക്കാട് കെഎസ്ആർടിസി ലിങ്ക് റോഡിൽവച്ചാണു കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ഭാഗത്തു വിതരണത്തിനായി കാറിലാണു പ്രതി കള്ളനോട്ടുകൾ എത്തിച്ചത്. ജില്ലാ പോലീസ് മേധാവി ശിവവിക്രമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടന്നത്. കാഴ്ചയിൽ ഒറിജിനൽ നോട്ടു പോലെ ഉള്ളവയാണ്. വാട്ടർമാർക്കും ഉണ്ട്. സൂക്ഷിച്ചു പരിശോധിച്ചാൽ മാത്രമേ കള്ളനോട്ടാണെന്നു മനസിലാകൂ. 45,800 രൂപയ്ക്കുള്ള വ്യാജ നോട്ടുകളാണു വിതരണത്തിനായി കൊണ്ടുവന്നത്.
നോട്ടിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ വീട് പരിശോധിച്ചതിൽ കൂടുതലൊന്നും കണ്ടെത്താനായില്ല. ഇതിനു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ കള്ളനോട്ട് കൈവശം വച്ചതിനും അത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു കടത്തിയതിനും പോലീസ് കേസെടുത്തു.
പാലക്കാട് ഭാഗത്തു വിതരണത്തിനായി കാറിലാണു പ്രതി കള്ളനോട്ടുകൾ എത്തിച്ചത്. ജില്ലാ പോലീസ് മേധാവി ശിവവിക്രമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടന്നത്. കാഴ്ചയിൽ ഒറിജിനൽ നോട്ടു പോലെ ഉള്ളവയാണ്. വാട്ടർമാർക്കും ഉണ്ട്. സൂക്ഷിച്ചു പരിശോധിച്ചാൽ മാത്രമേ കള്ളനോട്ടാണെന്നു മനസിലാകൂ. 45,800 രൂപയ്ക്കുള്ള വ്യാജ നോട്ടുകളാണു വിതരണത്തിനായി കൊണ്ടുവന്നത്.
നോട്ടിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ വീട് പരിശോധിച്ചതിൽ കൂടുതലൊന്നും കണ്ടെത്താനായില്ല. ഇതിനു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ കള്ളനോട്ട് കൈവശം വച്ചതിനും അത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു കടത്തിയതിനും പോലീസ് കേസെടുത്തു.