തിരുവനന്തപുരം: അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ ഉപയോഗിച്ചിരുന്ന ഫോണ് ഇനിയും കണ്ടെത്താനാകാത്തതിലും ദുരൂഹത. മൊബൈൽ ഫോണ് വഴിയുള്ള ഏതുതരം കുറ്റകൃത്യങ്ങളും എത്രയും വേഗം പിടികൂടാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പോലീസിനാണ് അപകടത്തിൽ പെട്ടയാളിന്റെ ഫോണ് കാണാതായി ആഴ്ചകൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തത്.
പോലീസിന്റെ സാങ്കേതികവത്കരണ നടപടികളായ സൈബർ ഡോം അടക്കമുള്ളവയ്ക്കായി ഖജനാവിൽ നിന്നു കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പലപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ, പല അന്വേഷണങ്ങളിലും ഇത്തരം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ കേരള പോലീസിനു കഴിയുന്നില്ല എന്നത് കുറ്റവാളികളെ സഹായിക്കുന്നതിനു തുല്യമാണ്. കാണാതായ സ്മാർട്ട് ഫോണ് അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷം ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും സിറാജ് മാനേജ്മെന്റ് പരാതിപ്പെടുന്നു. ഇതിലും ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങളിൽ അന്വേഷണ സംഘം പുലർത്തുന്ന കുറ്റകരമായ അനാസ്ഥയാണ്, കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന വാദം ഉയർത്തുന്നതെന്നും അവർ പറയുന്നു.
പോലീസിന്റെ സാങ്കേതികവത്കരണ നടപടികളായ സൈബർ ഡോം അടക്കമുള്ളവയ്ക്കായി ഖജനാവിൽ നിന്നു കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പലപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ, പല അന്വേഷണങ്ങളിലും ഇത്തരം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ കേരള പോലീസിനു കഴിയുന്നില്ല എന്നത് കുറ്റവാളികളെ സഹായിക്കുന്നതിനു തുല്യമാണ്. കാണാതായ സ്മാർട്ട് ഫോണ് അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷം ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും സിറാജ് മാനേജ്മെന്റ് പരാതിപ്പെടുന്നു. ഇതിലും ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങളിൽ അന്വേഷണ സംഘം പുലർത്തുന്ന കുറ്റകരമായ അനാസ്ഥയാണ്, കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന വാദം ഉയർത്തുന്നതെന്നും അവർ പറയുന്നു.