കൊച്ചി: നഗരത്തിലെ വജ്രവ്യാപാര സ്ഥാപനത്തില്‍നിന്നു രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. ബംഗളൂരു ആര്‍ത്തസിട്രിന്‍ വില്ലയില്‍ പ്രശാന്ത് നായരെയാണ് (28) എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ്എല്എഫ് ) വസ്ത്രവ്യാപാര ശൃംഖലയിലെ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി നോക്കി വരികയായിരുന്ന പ്രതിയെ ഈ വര്‍ഷം ആദ്യം കമ്പനിയില്‍നിന്നു പുറത്താക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതി എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തില്‍ എത്തി, നേരത്തെ ജോലി എടുത്തിരുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രീമിയം കസ്റ്റമേഴ്സിന് ഗിഫ്റ്റ് നല്കാന് എന്ന വ്യാജേനയാണ് വജ്രാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്. പ്രതി ജോലി ചെയ്തിരുന്ന എഫ്എല്എഫിൽനിന്നു തട്ടിയെടുത്ത ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് കമ്പനി അധികൃതരുടെ വ്യാജ ഒപ്പിട്ട് വ്യാജ എംഒയു തയാറാക്കി വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് 45 ദിവസത്തെ ക്രെഡിറ്റില്‍ 99 വജ്രാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. തട്ടിപ്പിനായി കമ്പനിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയും സീലുകളും പ്രതി ഉണ്ടാക്കിയിരുന്നു.
വ്യാജമെയിലിൽ നിന്ന് വജ്രവ്യാപാര സ്ഥാപനത്തിന് പണം അയച്ചതായുള്ള വ്യാജ യുടിആര്‍ നമ്പറും മറ്റും പ്രതി നല്‍കിയിരുന്നു. എന്നാല്‍, സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ പണം വരാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ സ്ഥാപന ഉടമ എഫ്എല്എഫുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഉടമ എറണാകുളം സെന്‍ട്രല്‍ പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസിപി കെ.ലാല്‍ജി, സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. പ്രതിയെക്കുറിച്ച് അന്വേഷിച്ചതില്‍ മൈസൂരിലെ ജ്വല്ലറിയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിക്കുകയും അന്വേഷണസംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തട്ടിപ്പിലൂടെ കൈക്കലാക്കിയ വജ്രാഭരണങ്ങളില് മുക്കാല്‍ പങ്കും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതിനുപുറമേ പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ സീലുകളും ലെറ്റര്‍ ഹെഡ്ഡുകളും കംപ്യൂട്ടറും, വ്യാജ ഐഡി കാര്‍ഡും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍, ബാക്കിയുള്ള വജ്രാഭരണങ്ങള്‍ മുംബൈയില്‍ വിറ്റതായി പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ്എല്എഫ് ) വസ്ത്രവ്യാപാര ശൃംഖലയിലെ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി നോക്കി വരികയായിരുന്ന പ്രതിയെ ഈ വര്‍ഷം ആദ്യം കമ്പനിയില്‍നിന്നു പുറത്താക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതി എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തില്‍ എത്തി, നേരത്തെ ജോലി എടുത്തിരുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രീമിയം കസ്റ്റമേഴ്സിന് ഗിഫ്റ്റ് നല്കാന് എന്ന വ്യാജേനയാണ് വജ്രാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്. പ്രതി ജോലി ചെയ്തിരുന്ന എഫ്എല്എഫിൽനിന്നു തട്ടിയെടുത്ത ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് കമ്പനി അധികൃതരുടെ വ്യാജ ഒപ്പിട്ട് വ്യാജ എംഒയു തയാറാക്കി വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് 45 ദിവസത്തെ ക്രെഡിറ്റില്‍ 99 വജ്രാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. തട്ടിപ്പിനായി കമ്പനിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയും സീലുകളും പ്രതി ഉണ്ടാക്കിയിരുന്നു.
വ്യാജമെയിലിൽ നിന്ന് വജ്രവ്യാപാര സ്ഥാപനത്തിന് പണം അയച്ചതായുള്ള വ്യാജ യുടിആര്‍ നമ്പറും മറ്റും പ്രതി നല്‍കിയിരുന്നു. എന്നാല്‍, സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ പണം വരാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ സ്ഥാപന ഉടമ എഫ്എല്എഫുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഉടമ എറണാകുളം സെന്‍ട്രല്‍ പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസിപി കെ.ലാല്‍ജി, സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. പ്രതിയെക്കുറിച്ച് അന്വേഷിച്ചതില്‍ മൈസൂരിലെ ജ്വല്ലറിയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിക്കുകയും അന്വേഷണസംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തട്ടിപ്പിലൂടെ കൈക്കലാക്കിയ വജ്രാഭരണങ്ങളില് മുക്കാല്‍ പങ്കും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതിനുപുറമേ പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ സീലുകളും ലെറ്റര്‍ ഹെഡ്ഡുകളും കംപ്യൂട്ടറും, വ്യാജ ഐഡി കാര്‍ഡും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍, ബാക്കിയുള്ള വജ്രാഭരണങ്ങള്‍ മുംബൈയില്‍ വിറ്റതായി പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.