നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനക്കമ്പനി ജീവനക്കാരിയോടു മോശമായി പെരുമാറിയ റഷ്യൻ യുവാവിന്റെ യാത്ര മുടങ്ങി.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിമാനത്തവളത്തിൽ കർശനമായ സുരക്ഷാ പരിശോധനയാണ് നടത്തിയിരുന്നത്.
സ്പൈസ് ജെറ്റ് വിമാനത്തിൽ മുംബൈയിലേക്കു പോകാനെത്തിയ റഷ്യൻ യുവാവ് സുരക്ഷാ പരിശോധനയിൽ കുപിതനായി ജീവനക്കാരിയോടു മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസില്‍ പരാതി നല്കി. യാത്രക്കാരന് മാപ്പെഴുതി നല്കിയതിനാല് പോലീസ് കേസ് എടുക്കാതെ വിട്ടയച്ചെങ്കിലും ഇയാളുടെ യാത്ര സ്പൈസ് ജെറ്റ് വിമാനക്കമ്പനി അനുവദിച്ചില്ല.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിമാനത്തവളത്തിൽ കർശനമായ സുരക്ഷാ പരിശോധനയാണ് നടത്തിയിരുന്നത്.
സ്പൈസ് ജെറ്റ് വിമാനത്തിൽ മുംബൈയിലേക്കു പോകാനെത്തിയ റഷ്യൻ യുവാവ് സുരക്ഷാ പരിശോധനയിൽ കുപിതനായി ജീവനക്കാരിയോടു മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസില്‍ പരാതി നല്കി. യാത്രക്കാരന് മാപ്പെഴുതി നല്കിയതിനാല് പോലീസ് കേസ് എടുക്കാതെ വിട്ടയച്ചെങ്കിലും ഇയാളുടെ യാത്ര സ്പൈസ് ജെറ്റ് വിമാനക്കമ്പനി അനുവദിച്ചില്ല.