ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രം മേൽശാന്തിയായി എ.കെ. സുധീർ നന്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. വൃശ്ചികം ഒന്നു മുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരായാണ് ഇരുവരെയും നറുക്കിലൂടെ തെരഞ്ഞെടുത്തത്. മലപ്പുറം തിരൂർ. തിരുനാവായ അരീക്കര മനയിലെ അംഗമാണ് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട സുധീർ നന്പൂതിരി (40).
ശബരിമല ക്ഷേത്രം സോപാനത്ത് ഇന്നലെ രാവിലെ പന്തളം കൊട്ടാരത്തിൽനിന്നുള്ള മാധവ് കെ. വർമ എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. ഒന്പതു പേരുകളാണ് ശബരിമലയിൽ നറുക്കിടാനുണ്ടായിരുന്നത്. പട്ടികയിലെ ആറാം പേരുകാരനായ സുധീർ നന്പൂതിരിയുടെ പേര് അവസാന റൗണ്ടിലാണു നറുക്കെടുത്തത്. ഇതോടൊപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പും ലഭിച്ചതോടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. മേൽശാന്തിമാരുടെ നറുക്കെടുപ്പിനു യോഗ്യത നേടിയ ഒന്പതു പേരുകൾ ഒരു വെള്ളിക്കുടത്തിലും എട്ട് ശൂന്യ പേപ്പറുകളും ശബരിമല മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറും മറ്റൊരു കുടത്തിലുമായി നിക്ഷേപിച്ചാണ് നറുക്കിട്ടത്. ആദ്യത്തെ കുടത്തിൽനിന്നെടുക്കുന്ന പേരിനൊപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പ് രണ്ടാമത്തെ കുടത്തിൽനിന്ന് എടുക്കുന്പോഴാണ് നറുക്കെടുപ്പ് പൂർണമാകുന്നത്. മാളികപ്പുറത്തും ഇതേ രീതിയിലായിരുന്നു നറുക്കെടുപ്പ്.
തിരുനാവായ നാവായിക്കുളം മുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മലബാർ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. മാളികപ്പുറത്ത് പന്തളം കൊട്ടാരത്തിലെ കാഞ്ചന കെ. വർമ എന്ന കുട്ടിയാണ് നറുക്കെടുത്തത്.
ആലുവ പുളിയനം, പാറക്കടവ്, മാടനവ മനയിലെ അംഗമാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്. പരമേശ്വരൻ നന്പൂതിരി (43). ആറാം റൗണ്ടിലാണ് മാളികപ്പുറം മേൽശാന്തിയായി പരമേശ്വരൻ നന്പൂതിരിയുടെ പേരും ഒപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, ദേവസ്വം കമ്മീഷണർ എം. ഹർഷൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ടയേർഡ് ജസ്റ്റീസ് ഭാസ്കരൻനായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ യതീന്ദ്രനാഥ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, പന്തളം രാജകുടുംബത്തിലെ മുതിർന്ന പ്രതിനിധി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ, ദേവസ്വം വിജിലൻസ് ഓഫീസർ എന്നിവരും അയ്യപ്പഭക്തരും നറുക്കെടുപ്പിനു സാക്ഷികളായി.മണ്ഡലകാലത്തിനു നട തുറക്കുന്ന വൃശ്ചികം ഒന്നിനായിരിക്കും പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക.
മഹാഭാഗ്യത്തിൽ ഏറെ സന്തോഷമെന്ന് മാടവന പരമേശ്വരൻ നമ്പൂതിരി
നെടുമ്പാശേരി: ശബരിമല മേൽശാന്തിയാകാൻ അപേക്ഷ നൽകിത്തുടങ്ങിയിട്ടു പതിനെട്ടു വർഷമായി. ആദ്യമായാണ് ഈവർഷം മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ആദ്യ അപേക്ഷയിൽതന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഈ മഹാഭാഗ്യത്തിൽ ഏറെ സന്തോഷമുണ്ടെന്നു പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രതികരിച്ചു. രണ്ടു വർഷമായി അത്താണി ശ്രീവീരഹനുമാൻ കോവിൽ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
ശബരിമല ക്ഷേത്രം സോപാനത്ത് ഇന്നലെ രാവിലെ പന്തളം കൊട്ടാരത്തിൽനിന്നുള്ള മാധവ് കെ. വർമ എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. ഒന്പതു പേരുകളാണ് ശബരിമലയിൽ നറുക്കിടാനുണ്ടായിരുന്നത്. പട്ടികയിലെ ആറാം പേരുകാരനായ സുധീർ നന്പൂതിരിയുടെ പേര് അവസാന റൗണ്ടിലാണു നറുക്കെടുത്തത്. ഇതോടൊപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പും ലഭിച്ചതോടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. മേൽശാന്തിമാരുടെ നറുക്കെടുപ്പിനു യോഗ്യത നേടിയ ഒന്പതു പേരുകൾ ഒരു വെള്ളിക്കുടത്തിലും എട്ട് ശൂന്യ പേപ്പറുകളും ശബരിമല മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറും മറ്റൊരു കുടത്തിലുമായി നിക്ഷേപിച്ചാണ് നറുക്കിട്ടത്. ആദ്യത്തെ കുടത്തിൽനിന്നെടുക്കുന്ന പേരിനൊപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പ് രണ്ടാമത്തെ കുടത്തിൽനിന്ന് എടുക്കുന്പോഴാണ് നറുക്കെടുപ്പ് പൂർണമാകുന്നത്. മാളികപ്പുറത്തും ഇതേ രീതിയിലായിരുന്നു നറുക്കെടുപ്പ്.
തിരുനാവായ നാവായിക്കുളം മുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മലബാർ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. മാളികപ്പുറത്ത് പന്തളം കൊട്ടാരത്തിലെ കാഞ്ചന കെ. വർമ എന്ന കുട്ടിയാണ് നറുക്കെടുത്തത്.
ആലുവ പുളിയനം, പാറക്കടവ്, മാടനവ മനയിലെ അംഗമാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്. പരമേശ്വരൻ നന്പൂതിരി (43). ആറാം റൗണ്ടിലാണ് മാളികപ്പുറം മേൽശാന്തിയായി പരമേശ്വരൻ നന്പൂതിരിയുടെ പേരും ഒപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, ദേവസ്വം കമ്മീഷണർ എം. ഹർഷൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ടയേർഡ് ജസ്റ്റീസ് ഭാസ്കരൻനായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ യതീന്ദ്രനാഥ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, പന്തളം രാജകുടുംബത്തിലെ മുതിർന്ന പ്രതിനിധി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ, ദേവസ്വം വിജിലൻസ് ഓഫീസർ എന്നിവരും അയ്യപ്പഭക്തരും നറുക്കെടുപ്പിനു സാക്ഷികളായി.മണ്ഡലകാലത്തിനു നട തുറക്കുന്ന വൃശ്ചികം ഒന്നിനായിരിക്കും പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക.
മഹാഭാഗ്യത്തിൽ ഏറെ സന്തോഷമെന്ന് മാടവന പരമേശ്വരൻ നമ്പൂതിരി
നെടുമ്പാശേരി: ശബരിമല മേൽശാന്തിയാകാൻ അപേക്ഷ നൽകിത്തുടങ്ങിയിട്ടു പതിനെട്ടു വർഷമായി. ആദ്യമായാണ് ഈവർഷം മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ആദ്യ അപേക്ഷയിൽതന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഈ മഹാഭാഗ്യത്തിൽ ഏറെ സന്തോഷമുണ്ടെന്നു പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രതികരിച്ചു. രണ്ടു വർഷമായി അത്താണി ശ്രീവീരഹനുമാൻ കോവിൽ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.