ചേർത്തല: ദുരിതാശ്വാസ ക്യാന്പിൽ പണം പിരിച്ചെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസ് എടുത്ത സിപിഎം നേതാവിനെ റവന്യുവകുപ്പ് കുറ്റവിമുക്തനാക്കി. സിപിഎം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മറ്റിയംഗമായ എൻ.എസ്. ഓമനക്കുട്ടനെതിരേയാണ് അർത്തുങ്കൽ പോലീസ് കേസെടുത്തിരുന്നത്. ഓമനക്കുട്ടൻ എഴുപതു രൂപ വീതം ക്യാന്പ് അംഗങ്ങളിൽനിന്നു പിരിവെടുത്തെന്നായിരുന്നു ആരോപണം.
ഓമനക്കുട്ടൻ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ റവന്യു വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തിൽ ഒാമനക്കുട്ടൻ കുറ്റക്കാരനല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്യാന്പ് പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളിലേക്കു സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്നു വൈദ്യുതി എടുക്കാനും സിവിൽ സപ്ലൈസ് ഡിപ്പോയിൽനിന്നു ക്യാന്പിലേക്കു ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വാഹനത്തിന്റെ വാടകയ്ക്കും വേണ്ടിയായിരുന്നു പണപ്പിരിവ് നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാന്പിൽ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടൻ തന്നെ നേരിട്ടു സമ്മതിച്ചിരുന്നു. സംഭവം വിവാദമായതോടെ തഹസിൽദാർ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പോലീസ് കേസെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമായിരുന്നു കേസ്.
എന്നാൽ, ഇതിനിടെ ഓമനക്കുട്ടനെ അനുകൂലിച്ച് ക്യാന്പിലെ സ്ത്രീകളിൽ ഒരുവിഭാഗം രംഗത്തുവന്നു. ഓമനക്കുട്ടനെതിരേ പരാതി നല്കാൻ ആവശ്യപ്പെട്ട അധികൃതരോട് ഇവർ വിസമ്മതം അറിയിച്ചു.
ക്യാന്പിലെ വിവിധ ആവശ്യങ്ങൾക്കായി 70 രൂപ വീതം പിരിവെടുത്തതു തെറ്റല്ലെന്നും ഉദ്യോഗസ്ഥർ പണം നല്കാത്തതുകൊണ്ടാണ് പിരിവു നടത്തി ക്യാന്പിലെ വിവിധ ആവശ്യങ്ങൾ നടത്തിയതെന്നും സ്ത്രീകൾ പറഞ്ഞു. ഇതും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു റവന്യൂവകുപ്പ് അധികൃതർ യഥാർഥ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. ഓമനക്കുട്ടൻ ഉൾപ്പെടെയുള്ളവർ കഴിയുന്ന പട്ടികജാതി കമ്യൂണിറ്റി ഹാളിൽ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പിരിവെന്നു മനസിലായി.
ഇതേത്തുടർന്നു പരാതി റവന്യു വകുപ്പ് പിൻവലിക്കുകയാണെന്നും അദ്ദേഹത്തിനോടു ക്ഷമ ചോദിക്കുന്നുവെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പരാതി പിൻവലിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയംതന്നെ, ആരോപണത്തിന്റെ ഭാഗമായി സിപിഎമ്മിൽനിന്നു പുറത്താക്കിയ നടപടി പാർട്ടിയും പിൻവലിച്ചു.
വെള്ളവും വെളിച്ചവും ഭക്ഷണസാധനങ്ങളും എത്തിക്കാനുള്ള യാതൊരു സംവിധാനവും ഉദ്യോഗസ്ഥർ ഒരുക്കിയില്ലെന്നു ക്യാന്പ് അംഗങ്ങൾ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരേയും നടപടി വന്നേക്കും. ക്യാന്പിൽ വൈദ്യുതി പോലും ഇല്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർക്കു മനസിലായത് ഇപ്പോഴാണ്. ഇതേത്തുടർന്ന് ഇന്നലെത്തന്നെ വൈദ്യുതി കണക്ഷനും ലഭ്യമാക്കി.
ഓമനക്കുട്ടൻ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ റവന്യു വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തിൽ ഒാമനക്കുട്ടൻ കുറ്റക്കാരനല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്യാന്പ് പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളിലേക്കു സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്നു വൈദ്യുതി എടുക്കാനും സിവിൽ സപ്ലൈസ് ഡിപ്പോയിൽനിന്നു ക്യാന്പിലേക്കു ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വാഹനത്തിന്റെ വാടകയ്ക്കും വേണ്ടിയായിരുന്നു പണപ്പിരിവ് നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാന്പിൽ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടൻ തന്നെ നേരിട്ടു സമ്മതിച്ചിരുന്നു. സംഭവം വിവാദമായതോടെ തഹസിൽദാർ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പോലീസ് കേസെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമായിരുന്നു കേസ്.
എന്നാൽ, ഇതിനിടെ ഓമനക്കുട്ടനെ അനുകൂലിച്ച് ക്യാന്പിലെ സ്ത്രീകളിൽ ഒരുവിഭാഗം രംഗത്തുവന്നു. ഓമനക്കുട്ടനെതിരേ പരാതി നല്കാൻ ആവശ്യപ്പെട്ട അധികൃതരോട് ഇവർ വിസമ്മതം അറിയിച്ചു.
ക്യാന്പിലെ വിവിധ ആവശ്യങ്ങൾക്കായി 70 രൂപ വീതം പിരിവെടുത്തതു തെറ്റല്ലെന്നും ഉദ്യോഗസ്ഥർ പണം നല്കാത്തതുകൊണ്ടാണ് പിരിവു നടത്തി ക്യാന്പിലെ വിവിധ ആവശ്യങ്ങൾ നടത്തിയതെന്നും സ്ത്രീകൾ പറഞ്ഞു. ഇതും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു റവന്യൂവകുപ്പ് അധികൃതർ യഥാർഥ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. ഓമനക്കുട്ടൻ ഉൾപ്പെടെയുള്ളവർ കഴിയുന്ന പട്ടികജാതി കമ്യൂണിറ്റി ഹാളിൽ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പിരിവെന്നു മനസിലായി.
ഇതേത്തുടർന്നു പരാതി റവന്യു വകുപ്പ് പിൻവലിക്കുകയാണെന്നും അദ്ദേഹത്തിനോടു ക്ഷമ ചോദിക്കുന്നുവെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പരാതി പിൻവലിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയംതന്നെ, ആരോപണത്തിന്റെ ഭാഗമായി സിപിഎമ്മിൽനിന്നു പുറത്താക്കിയ നടപടി പാർട്ടിയും പിൻവലിച്ചു.
വെള്ളവും വെളിച്ചവും ഭക്ഷണസാധനങ്ങളും എത്തിക്കാനുള്ള യാതൊരു സംവിധാനവും ഉദ്യോഗസ്ഥർ ഒരുക്കിയില്ലെന്നു ക്യാന്പ് അംഗങ്ങൾ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരേയും നടപടി വന്നേക്കും. ക്യാന്പിൽ വൈദ്യുതി പോലും ഇല്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർക്കു മനസിലായത് ഇപ്പോഴാണ്. ഇതേത്തുടർന്ന് ഇന്നലെത്തന്നെ വൈദ്യുതി കണക്ഷനും ലഭ്യമാക്കി.