തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗത്തിലും അശ്രദ്ധമായുമാണു കാറോടിച്ചിരുന്നതെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.
സഹയാത്രികയായ വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ട്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് എ. സെയ്ഫുദ്ദീൻ ഹാജി സമർപ്പിച്ച ഹർജിയിലാണ് നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മ്യൂസിയം എസ്ഐ സ്ഥലത്തെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന ശ്രീറാമാണു കാറോടിച്ചതെന്നു സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന വഫയാണു കാറോടിച്ചതെന്നാണു ശ്രീറാം പറഞ്ഞത്. വഫ ഫിറോസും ഇക്കാര്യം സമ്മതിച്ചു. പരിക്കേറ്റ്, വസ്ത്രങ്ങളിൽ രക്തം പുരണ്ട നിലയിലായിരുന്നു അപ്പോൾ ശ്രീറാം. അദ്ദേഹത്തിന് ആന്തരികമായി മുറിവേറ്റിട്ടുണ്ടോ എന്ന് ആശങ്കയുള്ളതിനാൽ ശ്രീറാമിനെ മ്യൂസിയം എസ്ഐ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പോലീസിനു നൽകിയ സർട്ടിഫിക്കറ്റിൽ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ പരിശോധന നടത്തണമെന്ന് മ്യൂസിയം എസ്ഐ രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ലെന്നാണു റിപ്പോർട്ടിലുള്ളത്. രാവിലെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ കിംസ് ആശുപത്രിയിലെത്തിയാണ് രക്തസാന്പിൾ ശേഖരിച്ചത്. മനഃപൂർവമല്ലാത്ത സാവകാശം മാത്രമാണ് രക്തസാന്പിൾ ശേഖരിക്കുന്നതിലുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നതായാണു വിവരം.
സഹയാത്രികയായ വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ട്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് എ. സെയ്ഫുദ്ദീൻ ഹാജി സമർപ്പിച്ച ഹർജിയിലാണ് നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മ്യൂസിയം എസ്ഐ സ്ഥലത്തെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന ശ്രീറാമാണു കാറോടിച്ചതെന്നു സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന വഫയാണു കാറോടിച്ചതെന്നാണു ശ്രീറാം പറഞ്ഞത്. വഫ ഫിറോസും ഇക്കാര്യം സമ്മതിച്ചു. പരിക്കേറ്റ്, വസ്ത്രങ്ങളിൽ രക്തം പുരണ്ട നിലയിലായിരുന്നു അപ്പോൾ ശ്രീറാം. അദ്ദേഹത്തിന് ആന്തരികമായി മുറിവേറ്റിട്ടുണ്ടോ എന്ന് ആശങ്കയുള്ളതിനാൽ ശ്രീറാമിനെ മ്യൂസിയം എസ്ഐ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പോലീസിനു നൽകിയ സർട്ടിഫിക്കറ്റിൽ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ പരിശോധന നടത്തണമെന്ന് മ്യൂസിയം എസ്ഐ രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ലെന്നാണു റിപ്പോർട്ടിലുള്ളത്. രാവിലെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ കിംസ് ആശുപത്രിയിലെത്തിയാണ് രക്തസാന്പിൾ ശേഖരിച്ചത്. മനഃപൂർവമല്ലാത്ത സാവകാശം മാത്രമാണ് രക്തസാന്പിൾ ശേഖരിക്കുന്നതിലുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നതായാണു വിവരം.