തിരുവനന്തപുരം: അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന് കാബിനറ്റ് പദവി നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഇതു സംബന്ധിച്ച ശിപാർശ മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിക്കുന്നുവെന്നാണു സൂചന. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്കെത്തിയേക്കും.
അഡ്വക്കറ്റ് ജനറൽ ഓഫീസ് കേന്ദ്രീകരിച്ചു കേസുകളുടെ മേൽനോട്ടത്തിനായി സ്പെഷൽ ലെയ്സണ്‍ ഓഫീസറെ നിയമിച്ചതിനു പിന്നാലെയാണ് എജിക്കു കാബിനറ്റ് പദവി നൽകാനുള്ള നീക്കം നടക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റേത് സുപ്രധാന ഭരണഘടനാപദവി ആയതിനാലാണ് കാബിനറ്റ് പദവി നൽകുന്നതിനുള്ള ആലോചന നടക്കുന്നതെന്നാണു വിവരം.
എജിക്കു കൂടി കാബിനറ്റ് പദവി നൽകുന്നതോടെ സംസ്ഥാനത്തു മന്ത്രിമാരുടേതടക്കം കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം 25 ആയി ഉയരും. മന്ത്രിമാർക്കു പുറമേ സർക്കാർ ചീഫ് വിപ്പ് കെ. രാജൻ, ഭരണപരിഷ്കാര കമ്മീ ഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, മുന്നാക്കക്ഷേമ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്ത് എന്നിവർക്കാണു കാബിനറ്റ് പദവിയുള്ളത്. സംസ്ഥാനസർക്കാരിനു വേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും നിയമോപദേശം നൽകുന്നതും സംസ്ഥാനത്തെ ഒന്നാമത്തെ അഭിഭാഷകനായ അഡ്വക്കറ്റ് ജനറലാണ്. സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിംഗ് കൗണ്‍സിലിന് നിർദേശങ്ങൾ നൽകുന്നതും കേസുകളിൽ ഏതൊക്കെ അഭിഭാഷകർ ഹാജരാകണമെന്ന് തീരുമാനിക്കുന്നതും അഡ്വക്കറ്റ് ജനറലാണ്. അഞ്ചു വർഷമാണ് കാലാവധി.
2016ലാണ് സി.പി. സുധാകരപ്രസാദിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശിയാണ്.
അഡ്വക്കറ്റ് ജനറൽ ഓഫീസ് കേന്ദ്രീകരിച്ചു കേസുകളുടെ മേൽനോട്ടത്തിനായി സ്പെഷൽ ലെയ്സണ്‍ ഓഫീസറെ നിയമിച്ചതിനു പിന്നാലെയാണ് എജിക്കു കാബിനറ്റ് പദവി നൽകാനുള്ള നീക്കം നടക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റേത് സുപ്രധാന ഭരണഘടനാപദവി ആയതിനാലാണ് കാബിനറ്റ് പദവി നൽകുന്നതിനുള്ള ആലോചന നടക്കുന്നതെന്നാണു വിവരം.
എജിക്കു കൂടി കാബിനറ്റ് പദവി നൽകുന്നതോടെ സംസ്ഥാനത്തു മന്ത്രിമാരുടേതടക്കം കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം 25 ആയി ഉയരും. മന്ത്രിമാർക്കു പുറമേ സർക്കാർ ചീഫ് വിപ്പ് കെ. രാജൻ, ഭരണപരിഷ്കാര കമ്മീ ഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, മുന്നാക്കക്ഷേമ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്ത് എന്നിവർക്കാണു കാബിനറ്റ് പദവിയുള്ളത്. സംസ്ഥാനസർക്കാരിനു വേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും നിയമോപദേശം നൽകുന്നതും സംസ്ഥാനത്തെ ഒന്നാമത്തെ അഭിഭാഷകനായ അഡ്വക്കറ്റ് ജനറലാണ്. സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിംഗ് കൗണ്‍സിലിന് നിർദേശങ്ങൾ നൽകുന്നതും കേസുകളിൽ ഏതൊക്കെ അഭിഭാഷകർ ഹാജരാകണമെന്ന് തീരുമാനിക്കുന്നതും അഡ്വക്കറ്റ് ജനറലാണ്. അഞ്ചു വർഷമാണ് കാലാവധി.
2016ലാണ് സി.പി. സുധാകരപ്രസാദിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശിയാണ്.