മങ്കൊന്പ്: കിഴക്കൻ വെള്ളത്തിന്റെ വരവു നിലച്ചതിനു പുറമെ, മഴ കുറഞ്ഞതും മൂലം കുട്ടനാട്ടിൽ ജലനിരപ്പു താഴ്ന്നു തുടങ്ങി. മൂന്നുനാലു ദിവസങ്ങളായി ഇറങ്ങാൻ മടിച്ചു നിന്ന പ്രളയജലം ഇന്നലെയാണ് കാര്യമായി ഇറങ്ങാൻ തുടങ്ങിയത്.
ഏറ്റവും ഉയർന്ന ജലനിരപ്പിൽനിന്നും ഇന്നലെ വൈകുന്നേരം വരെ ആറിഞ്ചോളം വെള്ളമിറങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വേലിയേറ്റമുള്ളതിനാൽ പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞുവരെയുള്ള സമയങ്ങളിലാണ് വെള്ളമിറങ്ങുന്നത്. കിഴക്കൻ പ്രദേശങ്ങളിൽ പുരയിടങ്ങളിലും, തോടുകളിലുമെല്ലാം കെട്ടിക്കിടന്ന വെള്ളം പൂർണമായി ഇറങ്ങിയതോടെയാണ് കുട്ടനാട്ടിലും വെള്ളമിറക്കം വേഗത്തിലായത്. രണ്ടു ദിവസങ്ങളായി വെള്ളമിറങ്ങുന്നുണ്ടെങ്കിലും കുട്ടനാട്ടുകാരുടെ ദുരിതത്തിന് പകുതി പോലും അറുതിയായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലും, റോഡുകളിലുമെല്ലാം ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. എന്നാൽ ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ പാടശേഖരങ്ങൾക്കു നടുവിലുള്ള കുടുംബങ്ങളുടെ ദുരിതമൊഴിയാൻ ഇനിയും ദിവസങ്ങളേറെയെടുക്കും.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ഇനിയും വെള്ളമിറങ്ങാത്തതിനാൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് ഇനിയും വീടുകളിലേക്കു മടങ്ങിപ്പോകാനാകുന്നില്ല. കാറ്റിലും മഴയിലുമായി വീടു തകർന്ന 115 ഓളം കുടുംബങ്ങൾ എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ്. റോഡിൽ ഗതാഗതം ഇപ്പോഴും അസാധ്യമായതിനാൽ യാത്രാദുരിതമാണ് ഇപ്പോഴും കുട്ടനാട്ടുകാർ നേരിടുന്ന പ്രധാന പ്രതിസന്ധി. കുട്ടനാട്ടിലെ ഒരു പ്രദേശത്തും ഇനിയും കരഗതാഗതം പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാന പാതയായ എസി റോഡിൽ അടുത്തെങ്ങും ഇതു സാധ്യമാകുമെന്നു കരുതുന്നില്ല. ഇന്നലെ ചങ്ങനാശേരിയിൽ നിന്നു പള്ളിക്കൂട്ടുമ്മ വരെയും, ആലപ്പുഴയിൽ നിന്നു മങ്കൊന്പ് തെക്കേക്കര വരെയുമാണ് കെഎസ് ആർടിസി സർവീസ് നടത്തിയത്.
വരും ദിവസങ്ങളിലും ഈ രീതി തുടരുകയെ വഴിയുള്ളു. പള്ളിക്കൂട്ടുമ്മ മുതൽ മങ്കൊന്പ് വരെ ട്രാക്ടറുകളിൽ വേണം യാത്ര ചെയ്യാൻ. ആളൊന്നിന് 30 രൂപയാണ് യാത്രാക്കൂലി. ഇതിനു പുറമെ കൈനകരി പഞ്ചായത്ത് റോഡ്, കിടങ്ങറ- മുട്ടാർ, പുന്നക്കുന്നം -പുളിങ്കുന്ന്, ചതുർത്ഥ്യാകരി-കായൽപ്പുറം, കൃഷ്ണപുരം- കാവാലം തുടങ്ങിയ റോഡുകളിലും ഗതാഗതം നിലച്ചിട്ട് ദിവസങ്ങളേറെയായി. കോട്ടയം കൈനടി-കാവാലം റൂട്ടിൽ കെ എസ്ആർടിസി സർവീസ് കൈനടി വരെ ചുരുക്കിയിരിക്കുകയാണ്. ചെറിയൊരു പ്രദേശത്തുമാത്രം വെള്ളമുള്ളതിന്റെ പേരിൽ സർവീസ് നിർത്തിവച്ചതിൽ യാത്രക്കാർക്ക് യാത്രാക്ലേശവും പ്രതിഷേധവും ഏറെയാണ്.
വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട് വിട്ടുപോകേണ്ടിവന്നവർക്ക് തിരികെ വീടുകളിലെത്തി വീടുകൾ വൃത്തിയാക്കാനും ഇതുമൂലം സാധിക്കുന്നില്ലെന്നാണ് പരാതി.
ഏറ്റവും ഉയർന്ന ജലനിരപ്പിൽനിന്നും ഇന്നലെ വൈകുന്നേരം വരെ ആറിഞ്ചോളം വെള്ളമിറങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വേലിയേറ്റമുള്ളതിനാൽ പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞുവരെയുള്ള സമയങ്ങളിലാണ് വെള്ളമിറങ്ങുന്നത്. കിഴക്കൻ പ്രദേശങ്ങളിൽ പുരയിടങ്ങളിലും, തോടുകളിലുമെല്ലാം കെട്ടിക്കിടന്ന വെള്ളം പൂർണമായി ഇറങ്ങിയതോടെയാണ് കുട്ടനാട്ടിലും വെള്ളമിറക്കം വേഗത്തിലായത്. രണ്ടു ദിവസങ്ങളായി വെള്ളമിറങ്ങുന്നുണ്ടെങ്കിലും കുട്ടനാട്ടുകാരുടെ ദുരിതത്തിന് പകുതി പോലും അറുതിയായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലും, റോഡുകളിലുമെല്ലാം ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. എന്നാൽ ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ പാടശേഖരങ്ങൾക്കു നടുവിലുള്ള കുടുംബങ്ങളുടെ ദുരിതമൊഴിയാൻ ഇനിയും ദിവസങ്ങളേറെയെടുക്കും.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ഇനിയും വെള്ളമിറങ്ങാത്തതിനാൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് ഇനിയും വീടുകളിലേക്കു മടങ്ങിപ്പോകാനാകുന്നില്ല. കാറ്റിലും മഴയിലുമായി വീടു തകർന്ന 115 ഓളം കുടുംബങ്ങൾ എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ്. റോഡിൽ ഗതാഗതം ഇപ്പോഴും അസാധ്യമായതിനാൽ യാത്രാദുരിതമാണ് ഇപ്പോഴും കുട്ടനാട്ടുകാർ നേരിടുന്ന പ്രധാന പ്രതിസന്ധി. കുട്ടനാട്ടിലെ ഒരു പ്രദേശത്തും ഇനിയും കരഗതാഗതം പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാന പാതയായ എസി റോഡിൽ അടുത്തെങ്ങും ഇതു സാധ്യമാകുമെന്നു കരുതുന്നില്ല. ഇന്നലെ ചങ്ങനാശേരിയിൽ നിന്നു പള്ളിക്കൂട്ടുമ്മ വരെയും, ആലപ്പുഴയിൽ നിന്നു മങ്കൊന്പ് തെക്കേക്കര വരെയുമാണ് കെഎസ് ആർടിസി സർവീസ് നടത്തിയത്.
വരും ദിവസങ്ങളിലും ഈ രീതി തുടരുകയെ വഴിയുള്ളു. പള്ളിക്കൂട്ടുമ്മ മുതൽ മങ്കൊന്പ് വരെ ട്രാക്ടറുകളിൽ വേണം യാത്ര ചെയ്യാൻ. ആളൊന്നിന് 30 രൂപയാണ് യാത്രാക്കൂലി. ഇതിനു പുറമെ കൈനകരി പഞ്ചായത്ത് റോഡ്, കിടങ്ങറ- മുട്ടാർ, പുന്നക്കുന്നം -പുളിങ്കുന്ന്, ചതുർത്ഥ്യാകരി-കായൽപ്പുറം, കൃഷ്ണപുരം- കാവാലം തുടങ്ങിയ റോഡുകളിലും ഗതാഗതം നിലച്ചിട്ട് ദിവസങ്ങളേറെയായി. കോട്ടയം കൈനടി-കാവാലം റൂട്ടിൽ കെ എസ്ആർടിസി സർവീസ് കൈനടി വരെ ചുരുക്കിയിരിക്കുകയാണ്. ചെറിയൊരു പ്രദേശത്തുമാത്രം വെള്ളമുള്ളതിന്റെ പേരിൽ സർവീസ് നിർത്തിവച്ചതിൽ യാത്രക്കാർക്ക് യാത്രാക്ലേശവും പ്രതിഷേധവും ഏറെയാണ്.
വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട് വിട്ടുപോകേണ്ടിവന്നവർക്ക് തിരികെ വീടുകളിലെത്തി വീടുകൾ വൃത്തിയാക്കാനും ഇതുമൂലം സാധിക്കുന്നില്ലെന്നാണ് പരാതി.