തിരുവനന്തപുരം: മഴഭീതിയൊഴിഞ്ഞ് കേരളം. കനത്ത മഴയ്ക്കു ശമനമായതോടെ ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് മുതൽ സംസ്ഥാനത്ത് ഒരിടത്തും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പില്ല. ഇന്നലെ സംസ്ഥാനത്തു ചിലയിടങ്ങളിൽ മാത്രമാണു മഴ പെയ്തത്.
ഹരിപ്പാട്, തളിപ്പറന്പ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ മൂന്നു സെന്റിമീറ്ററാണ് ഇന്നലെ സംസ്ഥാനത്തു പെയ്ത ഏറ്റവും കൂടുതൽ മഴ. വൈക്കം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, വൈത്തിരി, ഇരിക്കൂർ എന്നിവിടങ്ങളിൽ രണ്ടു സെന്റിമീറ്റർ മഴ പെയ്തു.
ഹരിപ്പാട്, തളിപ്പറന്പ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ മൂന്നു സെന്റിമീറ്ററാണ് ഇന്നലെ സംസ്ഥാനത്തു പെയ്ത ഏറ്റവും കൂടുതൽ മഴ. വൈക്കം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, വൈത്തിരി, ഇരിക്കൂർ എന്നിവിടങ്ങളിൽ രണ്ടു സെന്റിമീറ്റർ മഴ പെയ്തു.