രാമപുരം(കോട്ടയം): സ്വകാര്യബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കിഴതിരി ഒഴുകയിൽ ഒ.ടി. തോമസിന്റെ ഭാര്യ മേരി (75)യാണ് റോഡിൽ തലയിടിച്ചു വീണതിനെത്തുടർന്ന് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ദിവ്യ(37)യും റോഡിൽ തെറിച്ചുവീണു. പരിക്കുപറ്റിയ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 8.15 ന് രാമപുരത്തിനു സമീപം കിഴതിരിയിലാണ് അപകടം നടന്നത്. തൊടുപുഴയിൽനിന്നു നീറന്താനംവഴി പാലായ്ക്ക് സർവീസ് നടത്തുന്ന ശ്രാവണ്‍ ബസിലാണ് അപകടം. വല്യവീട്ടിൽ പാലത്തിനു സമീപത്തെ സ്റ്റോപ്പിൽ നിന്ന് മേരിയും മകൾ ദിവ്യയും ബസിൽ കയറി. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്നു. സ്റ്റോപ്പിൽനിന്ന് ബസെടുത്ത് 100 മീറ്റർ എത്തിയപ്പോഴേക്കും അപകടം നടന്നു. വളവുതിരിഞ്ഞപ്പോൾ, തുറന്നുകിടന്ന ഡോർ വഴി ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റിൽ തലയിടിച്ചതു കാരണം ദിവ്യ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡിൽ തലയിടിച്ചു വീണ മേരിയെ അതുവഴി വന്ന വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്രദ്ധമായ ഡ്രൈവിംഗിനും ഡോർ അടയ്ക്കാത്തതിനും ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ രാമപുരം പോലീസ് കേസെടുത്തു. മോട്ടോർ വാഹനവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കണ്ടക്ടറോടും ഡ്രൈവറോടും ഹാജരാകാൻ ഉഴവൂർ ജോയിന്റ് ആർടിഒ ജെയിൻ ടി. ലൂക്കോസും ആവശ്യപ്പെട്ടിട്ടുണ്ട്.
മേരി മാനത്തൂർ കിഴക്കേവേലിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ദീപ തോമസ് (ഫ്രാൻസിസ്കൻ സഭ, മൈസൂർ), ദിവ്യ, ദീജാമോൾ (ഖത്തർ). മരുമകൻ: ജോഷി ആനക്കല്ലിൽ, പള്ളിക്കത്തോട് (ഖത്തർ). സംസ്കാരം നാളെ മൂന്നിന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ.
ഇന്നലെ രാവിലെ 8.15 ന് രാമപുരത്തിനു സമീപം കിഴതിരിയിലാണ് അപകടം നടന്നത്. തൊടുപുഴയിൽനിന്നു നീറന്താനംവഴി പാലായ്ക്ക് സർവീസ് നടത്തുന്ന ശ്രാവണ്‍ ബസിലാണ് അപകടം. വല്യവീട്ടിൽ പാലത്തിനു സമീപത്തെ സ്റ്റോപ്പിൽ നിന്ന് മേരിയും മകൾ ദിവ്യയും ബസിൽ കയറി. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്നു. സ്റ്റോപ്പിൽനിന്ന് ബസെടുത്ത് 100 മീറ്റർ എത്തിയപ്പോഴേക്കും അപകടം നടന്നു. വളവുതിരിഞ്ഞപ്പോൾ, തുറന്നുകിടന്ന ഡോർ വഴി ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റിൽ തലയിടിച്ചതു കാരണം ദിവ്യ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡിൽ തലയിടിച്ചു വീണ മേരിയെ അതുവഴി വന്ന വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്രദ്ധമായ ഡ്രൈവിംഗിനും ഡോർ അടയ്ക്കാത്തതിനും ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ രാമപുരം പോലീസ് കേസെടുത്തു. മോട്ടോർ വാഹനവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കണ്ടക്ടറോടും ഡ്രൈവറോടും ഹാജരാകാൻ ഉഴവൂർ ജോയിന്റ് ആർടിഒ ജെയിൻ ടി. ലൂക്കോസും ആവശ്യപ്പെട്ടിട്ടുണ്ട്.
മേരി മാനത്തൂർ കിഴക്കേവേലിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ദീപ തോമസ് (ഫ്രാൻസിസ്കൻ സഭ, മൈസൂർ), ദിവ്യ, ദീജാമോൾ (ഖത്തർ). മരുമകൻ: ജോഷി ആനക്കല്ലിൽ, പള്ളിക്കത്തോട് (ഖത്തർ). സംസ്കാരം നാളെ മൂന്നിന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ.