തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു മരിച്ച, ശ്രീറാം വെങ്കിട്ടരാമൻ പ്രതി സ്ഥാനത്തുള്ള കേസിൽ മജിസ്ട്രേറ്റിനു മുന്നിൽ ദൃക്സാക്ഷിയുടെ രഹസ്യമൊഴി എടുക്കുന്നു. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്ത യൂബർ ഈറ്റ്സ് ജീവനക്കാരൻ ബെൻസന്റെ രഹസ്യമൊഴി 164 പ്രകാരം രേഖപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും.
അപകടം നടന്നപ്പോൾ സ്ഥലത്ത് ആദ്യമെത്തിയത് ബെൻസനാണെന്നാണു പ്രത്യേക അന്വേഷണ സംഘം ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. കാർ അമിത വേഗതയിലായിരുന്നുവെന്നും വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നുവെന്നും ബെൻസണ്‍ മൊഴി നൽകിയിരുന്നു.
നേരത്തെ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യ മൊഴി എടുത്തിരുന്നു.അപകടം ഉണ്ടായ സമയത്ത് എത്തിയ പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഡി. ധനസുമോദിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി.
അപകടം നടന്നപ്പോൾ സ്ഥലത്ത് ആദ്യമെത്തിയത് ബെൻസനാണെന്നാണു പ്രത്യേക അന്വേഷണ സംഘം ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. കാർ അമിത വേഗതയിലായിരുന്നുവെന്നും വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നുവെന്നും ബെൻസണ്‍ മൊഴി നൽകിയിരുന്നു.
നേരത്തെ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യ മൊഴി എടുത്തിരുന്നു.അപകടം ഉണ്ടായ സമയത്ത് എത്തിയ പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഡി. ധനസുമോദിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി.