കൊച്ചി: പ്രളയവും ഉരുൾപൊട്ടലും ആവർത്തിച്ചിട്ടും മനസിലാക്കുന്നില്ലെങ്കിൽ ഇനിയെന്നാണ് നാം പാഠം പഠിക്കുന്നതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. മലപ്പുറം ചീങ്കണ്ണിപ്പാലയിൽ പി.വി. അൻവർ എംഎൽഎയുടെ ബന്ധുവിന്റെ ഭൂമിയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലാണ് തടയണ സ്ഥിതി ചെയ്യുന്നത്. തടയണ പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്സിലും തടയണ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിനെതിരേ സി.കെ. അബ്ദുൾ ലത്തീഫും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
തടയണയിൽനിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞെന്ന വാദമുണ്ടെങ്കിലും ജില്ലാ ജിയോളജിസ്റ്റ് ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തടയണയിൽ നിന്ന് വെള്ളമൊഴുക്കിക്കളയുന്നത് താല്കാലിക നടപടി മാത്രമാണ്. ഭൂവുടമയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നു വ്യക്തമാക്കിയ കോടതി വെള്ളം കെട്ടിനിന്ന് നീരൊഴുക്ക് തടസപ്പെടാത്ത വിധം തടയണ പൊളിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തടയണയിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞെന്ന് അബ്ദുൾ ലത്തീഫിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മഴ തുടരുന്നതിനാൽ ഈ ആരോപണം ഗൗരവമുള്ളതാണെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. മലപ്പുറത്ത് ഉദ്യോഗസ്ഥരും ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണെന്നും പിന്നീട് പരിശോധന നടത്തി അന്തിമ റിപ്പോർട്ട് നൽകാമെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ തടയണയുടെ സമീപ പ്രദേശങ്ങൾ പ്രളയത്തിലാണെന്നും സർക്കാരിന്റെ നിലപാട് ഉചിതമല്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തടയണ പൂർണമായും മനുഷ്യനിർമിതമാണോയെന്ന കോടതിയുടെ ചോദ്യത്തിന് കൂടുതൽ ഭാഗവും പ്രകൃത്യാ ഉള്ളതാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്നാണ് ചെക്ക് ഡാമിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ജിയോളജിസ്റ്റ് ഉറപ്പാക്കാൻ നിർദേശിച്ചത്. ഇതിന്റെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലാണ് തടയണ സ്ഥിതി ചെയ്യുന്നത്. തടയണ പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്സിലും തടയണ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിനെതിരേ സി.കെ. അബ്ദുൾ ലത്തീഫും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
തടയണയിൽനിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞെന്ന വാദമുണ്ടെങ്കിലും ജില്ലാ ജിയോളജിസ്റ്റ് ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തടയണയിൽ നിന്ന് വെള്ളമൊഴുക്കിക്കളയുന്നത് താല്കാലിക നടപടി മാത്രമാണ്. ഭൂവുടമയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നു വ്യക്തമാക്കിയ കോടതി വെള്ളം കെട്ടിനിന്ന് നീരൊഴുക്ക് തടസപ്പെടാത്ത വിധം തടയണ പൊളിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തടയണയിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞെന്ന് അബ്ദുൾ ലത്തീഫിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മഴ തുടരുന്നതിനാൽ ഈ ആരോപണം ഗൗരവമുള്ളതാണെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. മലപ്പുറത്ത് ഉദ്യോഗസ്ഥരും ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണെന്നും പിന്നീട് പരിശോധന നടത്തി അന്തിമ റിപ്പോർട്ട് നൽകാമെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ തടയണയുടെ സമീപ പ്രദേശങ്ങൾ പ്രളയത്തിലാണെന്നും സർക്കാരിന്റെ നിലപാട് ഉചിതമല്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തടയണ പൂർണമായും മനുഷ്യനിർമിതമാണോയെന്ന കോടതിയുടെ ചോദ്യത്തിന് കൂടുതൽ ഭാഗവും പ്രകൃത്യാ ഉള്ളതാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്നാണ് ചെക്ക് ഡാമിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ജിയോളജിസ്റ്റ് ഉറപ്പാക്കാൻ നിർദേശിച്ചത്. ഇതിന്റെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.