പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച ഡിവിഡി അടക്കം പ്രതിഭാഗം ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ പ്രോസിക്യൂഷൻ കൈമാറി. ഇരയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ടും കേസിലെ രണ്ടാം സാക്ഷിയായ വ്യക്തിയുടെ മൊഴിയും 26 നു കൈമാറണമെന്ന് പാലാ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാസം 26 ന് പ്രോസിക്യൂഷൻ കൈമാറിയ ഡിവിഡിയിലെ മൂന്നു ഫോൾഡറുകളിലെ രണ്ടെണ്ണത്തിൽ ഒരു ഫയലും ഇല്ലായിരുന്നു. ഒറിജിനൽ ഫയലുകൾ ഉൾപ്പെടുത്തിയ ഡിവിഡി സർട്ടിഫൈ ചെയ്ത് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് സർട്ടിഫൈ ചെയ്ത ഡിവിഡി കൈമാറിയത്.
ഇരയുടെയും പ്രതിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ ഡിവിഡി, ഇരയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി തുടങ്ങിയവ ഉൾപ്പെടെ 12 രേഖകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇവയിൽ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ടു മാത്രമാണ് ഇനിയും കൈമാറാത്തത്. രണ്ടാം സാക്ഷിയായ വ്യക്തിയുടെ സാക്ഷിമൊഴിയുടെ പകർപ്പ് വായിക്കാനാകാത്ത വിധത്തിലാണ് പ്രോസിക്യൂഷൻ കൈമാറിയിരുന്നത്. വായിക്കാവുന്ന പകർപ്പ് കൈമാറണമെന്നാണ് ഇന്നലെ കോടതി ഉത്തരവിട്ടത്.
ഏപ്രിൽ ആദ്യവാരത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. നാലുമാസമായിട്ടും ഭാഗികമായി മാത്രമാണു പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയത്. കുറ്റപത്രത്തിലെ രേഖകളുടെ പകർപ്പുകൾക്കുവേണ്ടി ആറാം തവണയാണു കോടതി കേസ് പരിഗണിച്ചത്. ഇക്കാര്യത്തിൽ തീർപ്പായശേഷമേ വിസ്താരത്തിനായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റൂ. കേസ് വൈകിക്കാനാണ് പ്രോസിക്യൂഷനും പോലീസും രേഖകൾ കൈമാറാത്തതെന്ന് ആരോപണമുണ്ട്.
ഇതിനിടെ വിഷയത്തിൽ വസ്തുതാപരമല്ലാത്ത പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ കോടതിയിൽ പുതിയ ഹർജി നൽകി. ഡിവിഡിയിൽ കൃത്രിമം ആരോപിച്ചും കേസ് വൈകുന്നതിനെക്കുറിച്ചും ചിലർ മാധ്യമങ്ങളിലൂടെ വസ്തുതാപരമല്ലാത്ത പ്രചാരണം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. ഈ വിഷയത്തിൽ ചൂടേറിയ വാദമാണു കോടതിയിലുണ്ടായത്.
കഴിഞ്ഞ മാസം 26 ന് പ്രോസിക്യൂഷൻ കൈമാറിയ ഡിവിഡിയിലെ മൂന്നു ഫോൾഡറുകളിലെ രണ്ടെണ്ണത്തിൽ ഒരു ഫയലും ഇല്ലായിരുന്നു. ഒറിജിനൽ ഫയലുകൾ ഉൾപ്പെടുത്തിയ ഡിവിഡി സർട്ടിഫൈ ചെയ്ത് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് സർട്ടിഫൈ ചെയ്ത ഡിവിഡി കൈമാറിയത്.
ഇരയുടെയും പ്രതിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ ഡിവിഡി, ഇരയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി തുടങ്ങിയവ ഉൾപ്പെടെ 12 രേഖകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇവയിൽ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ടു മാത്രമാണ് ഇനിയും കൈമാറാത്തത്. രണ്ടാം സാക്ഷിയായ വ്യക്തിയുടെ സാക്ഷിമൊഴിയുടെ പകർപ്പ് വായിക്കാനാകാത്ത വിധത്തിലാണ് പ്രോസിക്യൂഷൻ കൈമാറിയിരുന്നത്. വായിക്കാവുന്ന പകർപ്പ് കൈമാറണമെന്നാണ് ഇന്നലെ കോടതി ഉത്തരവിട്ടത്.
ഏപ്രിൽ ആദ്യവാരത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. നാലുമാസമായിട്ടും ഭാഗികമായി മാത്രമാണു പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയത്. കുറ്റപത്രത്തിലെ രേഖകളുടെ പകർപ്പുകൾക്കുവേണ്ടി ആറാം തവണയാണു കോടതി കേസ് പരിഗണിച്ചത്. ഇക്കാര്യത്തിൽ തീർപ്പായശേഷമേ വിസ്താരത്തിനായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റൂ. കേസ് വൈകിക്കാനാണ് പ്രോസിക്യൂഷനും പോലീസും രേഖകൾ കൈമാറാത്തതെന്ന് ആരോപണമുണ്ട്.
ഇതിനിടെ വിഷയത്തിൽ വസ്തുതാപരമല്ലാത്ത പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ കോടതിയിൽ പുതിയ ഹർജി നൽകി. ഡിവിഡിയിൽ കൃത്രിമം ആരോപിച്ചും കേസ് വൈകുന്നതിനെക്കുറിച്ചും ചിലർ മാധ്യമങ്ങളിലൂടെ വസ്തുതാപരമല്ലാത്ത പ്രചാരണം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. ഈ വിഷയത്തിൽ ചൂടേറിയ വാദമാണു കോടതിയിലുണ്ടായത്.