കൊച്ചി: ഇന്ത്യയിൽ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും അതു രാജ്യസ്നേഹത്തിന്റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ദുരുദ്ദേശ്യപരമാണെന്നു കെസിബിസി പ്രൊ-ലൈഫ് സമിതി.
ജീവന്റെ സൃഷ്ടി എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തിൽ എവിടെയെങ്കിലും അപഭ്രംശം സംഭവിച്ചാലും അതു ദൈവത്തിന്റെ പദ്ധതിയെ അട്ടിമറിക്കലാകും. ദൈവത്തിന്റെ സൃഷ്ടിയിൽതന്നെയുള്ള താളക്രമം നിലനിർത്തുകയാണ് ലോകം നിലനിൽക്കാനുള്ള ഏക മാർഗം. മറിച്ച് പ്രസ്തുത താളക്രമത്തെ നാം തകർക്കുന്പോൾ കാലക്രമത്തിൽ പിന്നീട് തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം താളപ്പിഴകൾ സംഭവിക്കുന്നു.
യാതൊരുവക നിയന്ത്രണവുമില്ലാതെ ഗർഭഛിദ്രാനുമതി നല്കിയ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ പോൾ മാടശേരി പറഞ്ഞു. പൊതുസമൂഹം ഇതിനെതിരേ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
പാലാരിവട്ടം പിഒസിയിൽ ചേർന്ന യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ട്രഷറർ ടോമി പ്ലാത്തോട്ടം, ജോർജ് എഫ്. സേവ്യർ, സിസ്റ്റർ മേരി ജോർജ്, ഷിബു ജോണ് എന്നിവർ പ്രസംഗിച്ചു. സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ അഞ്ചു മേഖലകളിലായി ഇതിനെതിരേ പ്രതിഷേധ റാലികളും ബോധവത്കരണ സെമിനാറുകളും നടത്തും.
വർധിച്ചുവരുന്ന ഇന്ത്യയുടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്നുവെന്നും അതിനാൽതന്നെ കുടുംബാസൂത്രണം ഇന്ത്യയിൽ വരുംനാളുകളിൽ കൂടുതൽ ഫലപ്രദമായി നടപ്പാക്കണമെന്നും ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ജീവന്റെ സൃഷ്ടി എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തിൽ എവിടെയെങ്കിലും അപഭ്രംശം സംഭവിച്ചാലും അതു ദൈവത്തിന്റെ പദ്ധതിയെ അട്ടിമറിക്കലാകും. ദൈവത്തിന്റെ സൃഷ്ടിയിൽതന്നെയുള്ള താളക്രമം നിലനിർത്തുകയാണ് ലോകം നിലനിൽക്കാനുള്ള ഏക മാർഗം. മറിച്ച് പ്രസ്തുത താളക്രമത്തെ നാം തകർക്കുന്പോൾ കാലക്രമത്തിൽ പിന്നീട് തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം താളപ്പിഴകൾ സംഭവിക്കുന്നു.
യാതൊരുവക നിയന്ത്രണവുമില്ലാതെ ഗർഭഛിദ്രാനുമതി നല്കിയ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ പോൾ മാടശേരി പറഞ്ഞു. പൊതുസമൂഹം ഇതിനെതിരേ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
പാലാരിവട്ടം പിഒസിയിൽ ചേർന്ന യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ട്രഷറർ ടോമി പ്ലാത്തോട്ടം, ജോർജ് എഫ്. സേവ്യർ, സിസ്റ്റർ മേരി ജോർജ്, ഷിബു ജോണ് എന്നിവർ പ്രസംഗിച്ചു. സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ അഞ്ചു മേഖലകളിലായി ഇതിനെതിരേ പ്രതിഷേധ റാലികളും ബോധവത്കരണ സെമിനാറുകളും നടത്തും.
വർധിച്ചുവരുന്ന ഇന്ത്യയുടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്നുവെന്നും അതിനാൽതന്നെ കുടുംബാസൂത്രണം ഇന്ത്യയിൽ വരുംനാളുകളിൽ കൂടുതൽ ഫലപ്രദമായി നടപ്പാക്കണമെന്നും ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.