എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ ഏഴു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഒരു പുരുഷന്റെയും മൂന്നു പെണ്കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങളാണു കിട്ടിയത്. സൂത്രത്തിൽ നാരായണന്റെ മകൾ ഭവ്യ(22), പ്ലാത്തോടൻ വീട്ടിൽ മഞ്ഞിയുടെ ഭാര്യ ചക്കി(50), മുണ്ടേരി നീർപുഴ മുക്കം കോളനിയിലെ പിലാത്തോടൻ മന്നിയുടെ മകൾ സ്വാതി(നാല്), വാളകത്ത് വീട്ടിൽ പാലന്റെ ഭാര്യ കല്യാണി(52) മകൻ വിജേഷ്(39), മക്കളായ വിജയലക്ഷ്മി(13), വിഷ്ണുപ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. ഇതുവരെ കവളപ്പാറയിൽ 30 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 29 മൃതദേഹങ്ങൾ കിട്ടാനുണ്ട്.
ഉച്ചയ്ക്ക് മുൻപ്തന്നെ ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തെരച്ചിൽ നടക്കുന്ന പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തതിനാൽ കുന്നിന് മുകളിലുള്ള തെരച്ചിൽ അൽപസമയം നിർത്തിവയ്ക്കേണ്ടിവന്നു. പിന്നീട് മഴ കുറഞ്ഞതിനു ശേഷമാണ് തെരച്ചിൽ പുനരാരംഭിച്ചത്. പതിനഞ്ച് മണ്ണുമാന്തിയന്ത്രങ്ങളാണു തെരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചില യന്ത്രങ്ങൾക്കു തകരാർ നേരിട്ടതിനെത്തുടർന്ന് പുതിയ യന്ത്രങ്ങൾ എത്തിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദ്ദീൻ മോസ്കിൽ കഴുകി വൃത്തിയാക്കി പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഉച്ചയ്ക്ക് മുൻപ്തന്നെ ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തെരച്ചിൽ നടക്കുന്ന പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തതിനാൽ കുന്നിന് മുകളിലുള്ള തെരച്ചിൽ അൽപസമയം നിർത്തിവയ്ക്കേണ്ടിവന്നു. പിന്നീട് മഴ കുറഞ്ഞതിനു ശേഷമാണ് തെരച്ചിൽ പുനരാരംഭിച്ചത്. പതിനഞ്ച് മണ്ണുമാന്തിയന്ത്രങ്ങളാണു തെരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചില യന്ത്രങ്ങൾക്കു തകരാർ നേരിട്ടതിനെത്തുടർന്ന് പുതിയ യന്ത്രങ്ങൾ എത്തിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദ്ദീൻ മോസ്കിൽ കഴുകി വൃത്തിയാക്കി പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.