തിരുവനന്തപുരം: വെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ അടക്കമുള്ളവ പലേടത്തും നികത്തിയ സാഹചര്യത്തിൽ ഇവ പുനഃസ്ഥാപിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെയുണ്ടായിരുന്ന തോടുകളും ഓടകളും പുനഃസ്ഥാപിക്കാനുള്ള നടപടിക്കു സർക്കാർ മുൻകൈ എടുക്കും. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള വഴിയുണ്ടാകണം. വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞാൽ അവയുടെ സമ്മർദം ഉയരുന്നതു കൂടുതൽ ആപത്തിനു വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.