തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്താൻ എക്സൈസ് ക്രൈം ബ്രാഞ്ച് വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 13 തസ്തികകൾ സൃഷ്ടിക്കും. ജോയിന്റ് എക്സൈസ് കമ്മീഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിഭാഗത്തിൽ ഓരോ തസ്തികയും സർക്കിൾ ഇൻസ്പെക്ടറുടെ രണ്ടു തസ്തികകളും പ്രിവന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ഡ്രൈവർ എന്നീ വിഭാഗത്തിൽ മൂന്നു വീതം തസ്തികകളുമാണു സൃഷ്ടിക്കുക.
•കേരള കാഷ്യൂ ബോർഡിനു പ്രവർത്തന മൂലധനമായി കേരള സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് 250 കോടി രൂപ വായ്പയെടുക്കാൻ സർക്കാർജാമ്യം നിൽക്കും.
• സപ്ലൈകോയുടെ നിലവിലുള്ള കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടികൂട്ടി 1,425 കോടിയായി നിജപ്പെടുത്താൻ തീരുമാനിച്ചു. വർധിപ്പിച്ച തുകയ്ക്ക് ഗാരന്റിയും ഗാരന്റി കമ്മീഷനും സർക്കാർ വഹിക്കും.
• വിവിധ ഫെഡറേഷനുകളുടെ വായ്പാ കുടിശിക സെറ്റിൽ ചെയ്യാൻ സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിക്കും.
• കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷനിൽ എട്ടു തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. പ്രോജക്ട് ഓഫീസർ, വാച്ച്മാൻ, കാഷ്വൽ സ്വീപ്പർ എന്നീ വിഭാഗങ്ങളിൽ ഓരോ തസ്തിക വീതവും എൽഡി ക്ലാർക്ക് തസ്തികയിൽ അഞ്ചു തസ്തികകളുമാണ് സൃഷ്ടിക്കുക.
• സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ഓപ്പണ്‍ ആൻഡ് ലൈഫ് ലോംഗ് എഡ്യൂക്കേഷൻ- കേരള (സ്കോൾ-കേരള)യ്ക്കായി 80 തസ്തിക സൃഷ്ടിക്കും.
•കേരള കാഷ്യൂ ബോർഡിനു പ്രവർത്തന മൂലധനമായി കേരള സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് 250 കോടി രൂപ വായ്പയെടുക്കാൻ സർക്കാർജാമ്യം നിൽക്കും.
• സപ്ലൈകോയുടെ നിലവിലുള്ള കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടികൂട്ടി 1,425 കോടിയായി നിജപ്പെടുത്താൻ തീരുമാനിച്ചു. വർധിപ്പിച്ച തുകയ്ക്ക് ഗാരന്റിയും ഗാരന്റി കമ്മീഷനും സർക്കാർ വഹിക്കും.
• വിവിധ ഫെഡറേഷനുകളുടെ വായ്പാ കുടിശിക സെറ്റിൽ ചെയ്യാൻ സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിക്കും.
• കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷനിൽ എട്ടു തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. പ്രോജക്ട് ഓഫീസർ, വാച്ച്മാൻ, കാഷ്വൽ സ്വീപ്പർ എന്നീ വിഭാഗങ്ങളിൽ ഓരോ തസ്തിക വീതവും എൽഡി ക്ലാർക്ക് തസ്തികയിൽ അഞ്ചു തസ്തികകളുമാണ് സൃഷ്ടിക്കുക.
• സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ഓപ്പണ്‍ ആൻഡ് ലൈഫ് ലോംഗ് എഡ്യൂക്കേഷൻ- കേരള (സ്കോൾ-കേരള)യ്ക്കായി 80 തസ്തിക സൃഷ്ടിക്കും.