തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പോലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കാനിടയായ സംഭവം, തുടർന്ന് ആശുപത്രിയിൽ അദ്ദേഹത്തിന്റെ അസ്വാഭാവിക മരണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ പെടും. നിലവിലെ ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണമാണു സിബിഐക്കു കൈമാറുന്നത്. എന്നാൽ, നിലവിലെ ജുഡീഷൽ അന്വേഷണം തുടരും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ആരോപണമുയർന്ന സംഭവമാണു രാജ്കുമാറിന്റെ കസ്റ്റഡിമരണം. കേസിൽ പ്രതിയായ എസ്ഐക്കു കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
രാജ്കുമാറിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും കസ്റ്റഡിമരണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണു സംശയം ദൂരീകരിക്കാൻ സിബിഐ അന്വേഷണമാവട്ടെ എന്ന നിലപാട് മന്ത്രിസഭായോഗവും കൈക്കൊണ്ടത്. മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായാണു നെടുങ്കണ്ടം കസ്റ്റഡിമരണം വന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണു വിഷയം അവതരിപ്പിച്ചത്.
പോലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കാനിടയായ സംഭവം, തുടർന്ന് ആശുപത്രിയിൽ അദ്ദേഹത്തിന്റെ അസ്വാഭാവിക മരണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ പെടും. നിലവിലെ ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണമാണു സിബിഐക്കു കൈമാറുന്നത്. എന്നാൽ, നിലവിലെ ജുഡീഷൽ അന്വേഷണം തുടരും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ആരോപണമുയർന്ന സംഭവമാണു രാജ്കുമാറിന്റെ കസ്റ്റഡിമരണം. കേസിൽ പ്രതിയായ എസ്ഐക്കു കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
രാജ്കുമാറിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും കസ്റ്റഡിമരണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണു സംശയം ദൂരീകരിക്കാൻ സിബിഐ അന്വേഷണമാവട്ടെ എന്ന നിലപാട് മന്ത്രിസഭായോഗവും കൈക്കൊണ്ടത്. മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായാണു നെടുങ്കണ്ടം കസ്റ്റഡിമരണം വന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണു വിഷയം അവതരിപ്പിച്ചത്.